ഇലോൺ മസ്‌കിന്റെ ടെസ്ല സ്വന്തമാക്കി ട്രംപ് ; 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 3.8 സെക്കന്‍ഡ് മാത്രം

ഇലോൺ മസ്‌കിന്റെ ടെസ്ല സ്വന്തമാക്കി ട്രംപ് ; 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 3.8 സെക്കന്‍ഡ് മാത്രം

വാഷിങ്ടൺ ഡിസി: ഇലോൺ മസ്‌കിനെ പിന്തുണയ്ക്കാൻ പുതിയ ടെസ്ല കാര്‍ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞത് വെറുതേയായില്ല. ചുവന്ന നിറത്തിലുള്ള ടെസ്ല മോഡല്‍ എക്‌സ് സ്വന്തമാക്കി വാക്ക് പാലിച്ചിരിക്കുകയാണ് ട്രംപ്. ഇതിന്റെ ദൃശ്യങ്ങള്‍ സേഷ്യല്‍ മീഡിയയില്‍ ശരവേഗത്തില്‍ വൈറലാകുകയാണ്.

രാജ്യത്തെ സഹായിക്കാന്‍ മസ്‌ക് സ്വയം മുന്നോട്ട് വരികയാണെന്നും പക്ഷേ ചില ഇടത് ഭ്രാന്തന്മാര്‍ അദേഹത്തെ എതിര്‍ക്കുന്നുവെന്നും പറഞ്ഞ ട്രംപ് രാജ്യസ്‌നേഹിയായതിന്റെ പേരില്‍ ഇലോണ്‍ മസ്‌കിനെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് പിന്തുണച്ചിരുന്നു.

ട്രംപിനൊപ്പം ചേര്‍ന്ന് നടപ്പിലാക്കുന്ന ചില നയങ്ങളുടെ പേരില്‍ മസ്‌ക് വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. അടുത്തിടെയായി ടെസ്ല കമ്പനിയുടെ വാഹനങ്ങള്‍, ഷോറൂമുകള്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയവയ്‌ക്കെതിരെ പ്രതിഷേധം കനത്തിരുന്നു. കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് രക്ഷകനായി ട്രംപിന്റെ വരവ്.

ടെസ്ലയില്‍ നിന്നുള്ള ആഡംബര കാറിനായി ട്രംപ് മുടക്കിയത് 90,000 ഡോളറാണ്. ഏകദേശം 785,077 ഇന്ത്യന്‍ രൂപ. കാര്‍ സ്വന്തമാക്കിയെങ്കിലും പക്ഷേ സുരക്ഷാ പ്രോട്ടോക്കോളുകള്‍ കാരണം യുഎസ് പ്രസിഡന്റിന് ഈ കാര്‍ സ്വയം ഓടിക്കാന്‍ കഴിയില്ല.


ടെസ്ല മോഡല്‍ എക്സിന്റെ സവിശേഷതകള്‍

ഒരിക്കല്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 529 കിലോമീറ്റര്‍ വരെ താണ്ടാന്‍ ഈ വാഹനത്തിനാകും. മാത്രമല്ല, പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് വെറും 3.8 സെക്കന്‍ഡ് മാത്രം മതി. കാറിന്റെ ബാറ്ററിക്ക് കമ്പനി എട്ട് വര്‍ഷത്തെ വാറന്റിയും നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.