വലിയ ഇടയനായി കാത്തിരുന്ന ഇന്ത്യ; ചരിത്ര നിയോഗത്തിന് മുന്‍പേ മടക്കം

വലിയ ഇടയനായി കാത്തിരുന്ന ഇന്ത്യ; ചരിത്ര നിയോഗത്തിന് മുന്‍പേ മടക്കം

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കണമെന്ന ഏറെ നാളായുള്ള ആഗ്രഹം സഫലീകരിക്കാനാകാതെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മടക്കം. ലളിത ജീവിതം നയിച്ച പാപ്പ ഇന്ത്യയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. പക്ഷേ, ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനായില്ല.

ഇന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, ഏവുപ്രാസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ഇന്ത്യയെ ഹൃദയത്തില്‍ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ ഗാന്ധിജിയുടെ ആശയങ്ങളും മനസില്‍ സൂക്ഷിച്ചിരുന്നു.

2025 കത്തോലിക്കാ സഭ യേശു ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കാന്‍ 'ജൂബിലി വര്‍ഷമായി' പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും മാര്‍പാപ്പ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.