ലിവര്‍പൂള്‍: ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാര്‍. കിരീട നേട്ടത്തിന് സമനില മാത്രം മതിയെന്നിരിക്കെ, നിര്‍ണായക മത്സരത്തില്‍ ടോട്ടനത്തെ 5-1 ന് തകര്‍ത്താണ് ചെമ്പട കിരീടം തിരിച്ചുപിടിച്ചത്. ഇതോടെ ലിവര്‍പൂള്‍ ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ ഏറ്റവുമധികം കിരീടമെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ (20) റെക്കോഡിനൊപ്പമെത്തി.
2020 ലാണ് ലിവര്‍പൂള്‍ അവസാനമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാരായത്. നാല് കളികള്‍ ശേഷിക്കെയാണ് ലിവര്‍പൂള്‍ ചാംപ്യന്മാരാകുന്നത്. 34 കളികളില്‍ നിന്ന് ലിവര്‍പൂളിന് 25 ജയവും ഏഴു സമനിലയും രണ്ട് തോല്‍വിയുമായി 82 പോയിന്റാണുള്ളത്. രണ്ടാമതുള്ള ആഴ്സനലിന് 34 കളികളില്‍ 67 പോയിന്റുമുണ്ട്.
കളിയുടെ തുടക്കത്തില്‍ ഗോള്‍ നേടി ടോട്ടനം ലിവര്‍പൂളിനെ ഞെട്ടിച്ചു. ഡൊമനിക് സൊളാങ്കയാണ് 12-ാം മിനിറ്റില്‍ ടോട്ടനത്തെ മുന്നിലെത്തിച്ചത്. പിന്നീട് നാല് മിനിറ്റിനകം ലൂയിസ് ഡയസിന്റെ ഗോളിലൂടെ (16-ാം മിനിറ്റ്) ലിവര്‍പൂള്‍ സമനില നേടി.
അലക്സിസ് മക്കാലിസ്റ്റര്‍ (24), കോഡി ഗാപ്കൊ (34), മുഹമ്മദ് സല (63) എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റ് സ്‌കോറര്‍മാര്‍. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെല്‍ഫ് ഗോളും വഴങ്ങി. 28 ഗോളും 18 അസിസ്റ്റുമായി ലീഗിലെ ടോപ് സ്‌കോററായ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂള്‍ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.