കോട്ടയം: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം അഞ്ചിന് വികാരി ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് കൊടിയേറ്റ് നിര്‍വഹിച്ചു. 29 നും 30 നും പ്രഭാത നമസ്‌കാരവും കുര്‍ബാനയും ഉണ്ടായിരിക്കും. വൈകുന്നേരം 5:30 ന് സന്ധ്യാ നമസ്‌കാരം. മെയ് ഒന്ന് മുതല്‍ മൂന്ന് വരെ വൈകുന്നേരം 6:15 ന് പുതുപ്പള്ളി കണ്‍വന്‍ഷനും രാത്രി എട്ടിന് മധ്യസ്ഥ പ്രാര്‍ഥനയും നടക്കും. മെയ് ഒന്നിന് രാവിലെ ഒന്‍പതിന് വെച്ചൂട്ടിനുള്ള മാങ്ങ അരിയല്‍ ആരംഭിക്കും.
സാംസ്‌കാരിക സമ്മേളനം നാലിന് രാവിലെ പതിനൊന്നരയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം കുര്യാക്കോസ് മാര്‍ ക്ലിമ്മീസിന് സമ്മാനിക്കും. അഞ്ചിന് വൈകുന്നേരം ആറിന് വിവിധ കുരിശടികളില്‍ നിന്നുള്ള പുതുപ്പള്ളി തീര്‍ഥാടനം. രാത്രി ഏഴിന് വിശുദ്ധ ഗീവര്‍ഗീസ് സഹദാ അനുസ്മരണം ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍ ആറിന് രാവിലെ 11 ന് പൊന്നിന്‍കുരിശ് മദ്ബഹയില്‍ പ്രതിഷ്ഠിക്കും. ഉച്ചയ്ക്ക് രണ്ടിന് വിറകിടീല്‍ ഘോഷയാത്ര, വൈകുന്നേരം 4:30 ന് പന്തിരുനാഴി പുറത്തെടുക്കല്‍. 5:30 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ പെരുന്നാള്‍ സന്ധ്യാനമസ്‌കാരം. ഏഴിന് പ്രദക്ഷിണം.
വലിയ പെരുന്നാള്‍ ദിനമായ ഏഴിന് പുലര്‍ച്ചെ ഒന്നിന് വെച്ചൂട്ടിനുള്ള അരിയിടീല്‍. രാവിലെ 7:30 ന് പ്രഭാത നമസ്‌കാരം, 8:30 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബാന. 11:15 ന് ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് നേര്‍ച്ചസദ്യ, വടക്കേപ്പന്തലില്‍ കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ട്. ഉച്ചയ്ക്ക് രണ്ടിന് പ്രദക്ഷിണം, നാലിന് നേര്‍ച്ചവിളമ്പ്.
മെയ് 23 ന് രാവിലെ കുര്‍ബാനയ്ക്ക് ശേഷം പെരുന്നാള്‍ കൊടിയിറങ്ങും. ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്, ഫാ. കുര്യാക്കോസ് ഈപ്പന്‍, ഫാ. ബ്ലസന്‍ മാത്യു ജോസഫ്, ഫാ. വര്‍ഗീസ് വര്‍ഗീസ്, ട്രസ്റ്റിമാരായ പി. എം ചാക്കോ പാലാക്കുന്നേല്‍, ജോണി ഈപ്പന്‍ നെല്ലിശേരിയില്‍, സെക്രട്ടറി മോനു പി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.