കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചെസ് കളി നിരോധിച്ചു . അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക ഇനങ്ങളെയും നിയന്ത്രിക്കുന്ന താലിബാന്റെ സ്‌പോർട്‌സ് ഡയറക്ടറേറ്റാണ് ഈ നടപടി സ്വീകരിച്ചത്.
“ഇസ്ലാമിക ശരീഅത്ത് പ്രകാരം, ചെസ്സ് ചൂതാട്ടത്തിന്റെ ഒരു രൂപമായി കണക്കാക്കപ്പെടുന്നു. നന്മയെ പ്രോത്സാഹിപ്പിക്കുന്നതിനും തിന്മയെ തടയുന്നതിനും രാജ്യത്തെ നിയമപ്രകാരം ഇത് നിരോധിച്ചിരിക്കുന്നു. ചെസ് കളിയോട് മതപരമായ എതിർപ്പുകൾ ഉണ്ട് അതിനാൽ അഫ്ഗാനിസ്ഥാനിൽ കളി നിർത്തിവയ്‌ക്കും.”ഇത് സംബന്ധിച്ച പ്രതികരണത്തിൽ സ്‌പോർട്‌സ് ഡയറക്ടറേറ്റ് വക്താവ് അടൽ മഷ്‌വാനി പറഞ്ഞു.”
ചെസ് എന്ന കായിക വിനോദവുമായി ബന്ധപ്പെട്ട് മതപരമായ ആശങ്കകളുണ്ട്. ഈ ആശങ്കകൾ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിക്കപ്പെട്ട നിലയിൽ തുടരുമെന്ന് മഷ്വാനി ഊന്നിപറഞ്ഞു.
മുൻപ് താലിബാൻ സർക്കാർ സ്ത്രീകൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിയിരുന്നു. 2021 ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം അവരുടെ കർക്കശമായ ഇസ്ലാമിക കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും താലിബാൻ സ്ഥിരമായി അടിച്ചേൽപ്പിച്ച് വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.