വത്തിക്കാൻ സിറ്റി : റഷ്യന്‍ സൈന്യം തടവിലാക്കിയ ഉക്രേനിയക്കാരുടെ പേര് വിവരങ്ങൾ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നേരിട്ട് കൈമാറി ഉക്രെയ്‌നിയൻ ഗ്രീക്ക് കത്തോലിക്ക സഭ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാസ്ലേവ് ഷെവ്ചുക്ക്. നയതന്ത്ര മധ്യസ്ഥതയിലൂടെ ഇവരെ മോചിപ്പിക്കാന്‍ പാപ്പ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് മേജര്‍ ആര്‍ച്ച് ബിഷപ് തടവുകാരുടെ പട്ടിക കൈമാറിയത്.
‘ഉക്രെയ്‌നിലെ വിവിധ പ്രദേശങ്ങളിലുള്ള ഇടവകകള്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം യുദ്ധതടവുകാരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങള്‍ തടവില്‍ കഴിയുന്ന അവരുടെ പ്രിയപ്പെട്ടവരുടെ പേരുകള്‍ എനിക്ക് നല്‍കാറുണ്ട്. ഞാന്‍ അവ വ്യക്തിപരമായി പാപ്പയെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്,’ മേജര്‍ ആര്‍ച്ച് ബിഷപ്പ് പാപ്പയോട് പറഞ്ഞു.
റഷ്യ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്ന ഉക്രേനിയന്‍ കുട്ടികളുടെ തിരിച്ച് വരവ് സുഗമമാക്കുന്നതിന് വത്തിക്കാന്‍ ഇതിനകം നടത്തിയ ശ്രമങ്ങള്‍ ആര്‍ച്ച് ബിഷപ് അനുസ്മരിച്ചു. കൂടിക്കാഴ്ചയുടെ അവസാനം യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ഉക്രേനിയന്‍ പട്ടാളക്കാരന്റെ പിതാവായ ബോഹ്ദാന്‍ പൈലിപിവ് എന്ന കലാകാരന്റെ ‘റക്വിയം പ്രാര്‍ത്ഥന’ എന്ന പെയിന്റിംഗ് മേജര്‍ ആര്‍ച്ച് ബിഷപ്പ് പാപ്പയ്ക്ക് സമ്മാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.