ക്രൈസ്തവ വിശ്വാസത്തെ ദേശീയ സംസ്‌കാരമായി കാണുന്ന നേതാവ്; കരോള്‍ നവ്‌റോക്കി പോളണ്ടിന്റെ പുതിയ പ്രസിഡന്റ്

ക്രൈസ്തവ വിശ്വാസത്തെ ദേശീയ സംസ്‌കാരമായി കാണുന്ന നേതാവ്; കരോള്‍ നവ്‌റോക്കി പോളണ്ടിന്റെ പുതിയ പ്രസിഡന്റ്

വാര്‍സോ: കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ പോളണ്ടിന്റെ പ്രസിഡന്റായി അടിയുറച്ച കത്തോലിക്ക വിശ്വാസിയായ കരോള്‍ നവ്‌റോക്കി തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പോരാട്ടത്തില്‍ എതിരാളിയും വാര്‍സോ മേയറുമായ റാഫാല്‍ ട്രാസാസ്‌കോവ്‌സ്‌കിയെ ആണ് അദേഹം പരാജയപ്പെടുത്തിയത്.

ട്രാസാസ്‌കോവ്‌സ്‌കി 49.11 ശതമാനം വോട്ട് നേടിയപ്പോള്‍ നവ്‌റോക്കി 50.89 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി. പരമ്പരാഗത കത്തോലിക്ക മൂല്യങ്ങള്‍ക്കും സാംസ്‌കാരിക, രാഷ്ട്രീയ യാഥാസ്ഥിതികതയ്ക്കും ശക്തമായ മുന്‍തൂക്കം നല്‍കുന്ന വ്യക്തിയാണ് നാല്‍പ്പത്തിരണ്ടുകാരനായ കരോള്‍ നവ്‌റോക്കി.

ക്രൈസ്തവ വിശ്വാസത്തെ ദേശീയ സംസ്‌കാരത്തിന്റെ മൂലക്കല്ലായി താന്‍ കാണുന്നുവെന്നും പോളിഷ് സര്‍ക്കാരും കത്തോലിക്കാ സഭയും തമ്മില്‍ അടുത്ത ബന്ധം നിലനിര്‍ത്തുമെന്നും വിജയാഘോഷത്തിനിടെ അദേഹം പറഞ്ഞു.

പോളണ്ടിന്റെ ക്രിസ്ത്യന്‍ പൈതൃകവും സ്വത്വവും ചൂണ്ടിക്കാട്ടിയുള്ള അദേഹത്തിന്റെ സന്ദേശങ്ങള്‍ ശ്രദ്ധേയമാണ്. ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ നല്ലതായി കാണപ്പെടുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കരോള്‍ നവ്‌റോക്കി പറഞ്ഞിരുന്നു.

ഓഫീസുകളില്‍ നിന്ന് കുരിശുകള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ ക്രിസ്ത്യന്‍ ചിഹ്നങ്ങളെയും മൂല്യങ്ങളെയും മാറ്റി നിര്‍ത്താനുള്ള നീക്കങ്ങളില്‍ അദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഗര്‍ഭ ധാരണം മുതല്‍ സ്വാഭാവിക മരണം വരെ ജീവന്‍ സംരക്ഷിക്കണമെന്ന കത്തോലിക്ക പ്രബോധനത്തെ ആസ്പദമാക്കി ഗര്‍ഭഛിദ്രത്തെ ഉള്‍പ്പെടെ എതിര്‍ത്തും അദേഹം നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.