തിരുവനന്തപുരം: പണവും ഭൂമിയും സാധനങ്ങളും പരമാവധി സംഭാവനയായി വാങ്ങണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍. നാടിന്റെ വികസനത്തിനായി പരമാവധി സംഭാവന സ്വീകരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളോട് സര്‍ക്കാരിന്റെ നിര്‍ദേശം. എത്ര സംഭാവന കിട്ടിയെന്ന് ഓരോ വര്‍ഷവും വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.
മികച്ച തദ്ദേശ സ്ഥാപനത്തെ തെിരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നതില്‍ സംഭാവന വാങ്ങുന്നതടക്കമുള്ള കാര്യം പരിഗണിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. നാടിന്റെ നന്മയ്ക്കായി സംഭാവന നല്‍കാന്‍ ഒരു മടിയും ഇല്ലാത്ത നാടാണ് കേരളമെന്നും സ്‌പോണ്‍സര്‍ഷിപ്പും സിഎസ്ആര്‍ ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കുമാണ് സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്.
നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഫഷണലുകളുടെ സേവനം തേടുന്നതടക്കം സംഭാവനയായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ 'സംഭാവനാ സര്‍ക്കലറി'നെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നു. ഇത്തരത്തില്‍ പിരിവ് നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
നികുതി ഉള്‍പ്പെടെ ജനങ്ങളില്‍ നിന്നു പിരിക്കുന്ന പണം തുല്യമായി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ നടത്തുന്ന ഇത്തരം പിരിവ് സര്‍ക്കാരിന്റെ ഉത്തരവാദിത്തവും വിശ്വാസ്യതയും ഇല്ലാതാക്കുമെന്നും അദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.