കൊച്ചി: ജാതി വിവേചനത്തിന്റെ ഇരുണ്ട കാലത്തെ വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് ജാതി സെന്‍സസെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. ജാതി വിവേചനം ഇല്ലാതാക്കിയ ഇന്ത്യന്‍ ഭരണഘടന 75 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ഇപ്രകാരം ജാതി വിവേചനം നിയമപരമായി നിരോധിച്ച നാട്ടില്‍ വിവേചന കാരണം അടിസ്ഥാനമാക്കി സെന്‍സന്‍സ് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
മാത്രമല്ല, വികസിത രാജ്യമാകാന്‍ കുതിക്കുന്ന രാജ്യത്ത ജനങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക പിന്നോക്കാവസ്ഥയെയും അസന്തുലിതാവസ്ഥയെയും പറ്റി പഠിക്കാന്‍ സെന്‍സസ് നടത്തുന്നില്ല എന്നത് ദുഖകരവുമാണ്.
ലോകം വലിച്ചെറിഞ്ഞ ജാതി വ്യവസ്ഥകളെ രൂപീകരിക്കാനുള്ള മാനദണ്ഡമായി സെന്‍സസില്‍ ചേര്‍ത്തത് ദുരുദ്ദേശ്യപരമാണ്. സുപ്രീം കോടതി നിശ്ചയിച്ച സംവരണ മാനദണ്ഡങ്ങളെ ഇല്ലാതാക്കാനും ജാതി-മത-രാഷ്ട്രീയം വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഇല്ലാതാക്കപ്പെടണം.
മതം മാറിയാല്‍ ജാതി ഇല്ലാതാകുമെന്ന് പറഞ്ഞ് യഥാര്‍ഥ പിന്നോക്കക്കാരെ അവഗണിക്കുകയും അവരുടെ സംവരണം ഇല്ലാതാക്കുകയും ചെയ്യുന്ന രാജ്യത്ത് ജാതി സെന്‍സസ് അല്ല നടപ്പാക്കേണ്ടത്. സാമ്പത്തിക-സാമൂഹിക-ഭൗതിക സാഹചര്യം അടിസ്ഥാനമാക്കിയുള്ള പിന്നോക്ക സെന്‍സസാണ് ആവശ്യം.
സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങളും കര്‍ഷകരുടെ പിന്നോക്കാവസ്ഥയും ജാതിയ്ക്കതീതമായി പഠിച്ച് നയങ്ങളില്‍ മാറ്റം വരുത്താന്‍ സെന്‍സസിലൂടെ നടപടികള്‍ ഉണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍ തുടങ്ങിയവര്‍സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.