അബുജ: നൈജീരിയയിൽ വീണ്ടും ക്രിസ്ത്യൻ വംശഹത്യ വ്യാപകമാകുന്നു. നൈജീരിയയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബെനു സ്റ്റേറ്റിൽ, ‘ഫുലാനി’ ഇസ്ലാമിക ഭീകരർ ഇരുനൂറോളം പേരെ കൊലപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി യേൽവാതയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായി. പ്രദേശത്തെ കാത്തലിക് മിഷൻ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ടുകൾ.
ബെന്യൂവില്‍ നടന്ന ഭയാനകമായ കൂട്ടക്കൊലയുടെ ഇരകൾക്കായി വേണ്ടി ലിയോ മാർപാപ്പ പ്രത്യേകം പ്രാർഥിച്ചു. 'നൈജീരിയയിൽ സുരക്ഷ, നീതി, സമാധാനം എന്നിവ പുലരണം. അക്രമത്തിന് നിരന്തരം ഇരകളായ ബെന്യൂ സംസ്ഥാനത്തെ ഗ്രാമീണ ക്രിസ്ത്യൻ സമൂഹങ്ങളെക്കുറിച്ച് താൻ ചിന്തിക്കുന്നു'- പാപ്പ പ്രാർഥനക്കിടെ പറഞ്ഞു.
മധ്യ നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹം ജിഹാദി ഗ്രൂപ്പുകളിൽ നിന്നും കടുത്ത ഭീഷണിയാണ് നേരിടുന്നത്. തദേശീയ ക്രിസ്ത്യൻ ജനതയെ ഇല്ലാതാക്കി ഫലഭൂയിഷ്ഠമായ പ്രദേശം പിടിച്ചെടുക്കാനാണ് ഇവരുടെ ശ്രമം. കഴിഞ്ഞ ഒരു മാസത്തിനിടെ നൈജിരയായിൽ വിവിധ ഭാഗങ്ങളിൽ മതഭീകരർ നടത്തിയ ആക്രമണത്തിൽ 400 ഓളം ക്രൈസ്തവർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.