ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ആധുനികകാലത്തെ ഹിറ്റ്ലറാണ് ഖൊമേനിയെന്നും അയാള്‍ ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്നും കാറ്റ്സ് വ്യാഴാഴ്ച ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിന് സമീപത്തെ ആശുപത്രിയ്ക്ക് കേടുപാട് സംഭവിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കാറ്റ്സിന്റെ പ്രതികരണം. ഇസ്രയേലിന്റെ നാശമാണ് ഖൊമേനി ലക്ഷ്യമിടുന്നതെന്നും എന്നാല്‍ ഇറാനെ നയിക്കുന്ന ഖൊമേനിയെ പോലൊരു ഏകാധിപതിയുടെ ലക്ഷ്യമോ ഇസ്രയേലിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ തുടരുന്നതോ അനുവദിക്കാനാകില്ലെന്നും കാറ്റ്സ് വ്യക്തമാക്കി.
ഖൊമേനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേല്‍ പ്രതിരോധസേന പര്യാപ്തമാണ്. ലഭ്യമായ എല്ലാ സ്രോതസുകളും ഉപയോഗപ്പെടുത്തി, സ്വന്തം ജനതയുടെ സുരക്ഷ പോലും അവഗണിച്ചുകൊണ്ടാണ് ഖൊമേനി ഇസ്രയേലിനെതിരെ നീങ്ങുന്നത്. ഇസ്രയേലിലെ ആശുപത്രികളും ജനവാസക്കെട്ടിടങ്ങളും ലക്ഷ്യമിടാനാണ് നിര്‍ദേശം.
ഇറാനിലെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം ശക്തിപ്പെടുത്താന്‍ താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ആയത്തുള്ള അലി ഖൊമേനിയുടെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും ഇസ്രയേല്‍ നേരിടുന്ന ഭീഷണികള്‍ ഒഴിവാക്കാനും ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍ പ്രതിരോധസേനയ്ക്ക് നിര്‍ദേശം നല്‍കിയതായും അദേഹം അറിയിച്ചു.
വ്യാഴാഴ്ചയാണ് ബീര്‍ഷേവയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വ്യാഴാഴ്ച മാത്രം 65 ഓളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.