ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ അഗ്നിപര്‍വ്വതത്തില്‍ കുടുങ്ങിപ്പോയ ബ്രസീലിയന്‍ നര്‍ത്തകി മരിച്ചു. ഇന്തോനേഷ്യയിലെ രണ്ടാമത്തെ ഉയരം കൂടിയ അഗ്നിപര്‍വ്വതത്തില്‍ നിന്ന് വീണ ജൂലിയാന മാരിൻസ് ആണ് മരണപ്പെട്ടത്. ലോംബോക്ക് ദ്വീപിലെ സജീവ അഗ്നിപർവ്വതമായ റിൻജാനി സ്ഥിതി ചെയ്യുന്ന മൗണ്ട് റിൻജാനിയിലേക്കുള്ള ട്രെക്കിംഗിനിടെയാണ് അപകടം. കുത്തനെയുള്ള കുന്നിന്‍ മുകളില്‍ നിന്ന് 984 അടി താഴ്ചയിലേക്കാണ് ശനിയാഴ്ച (ജൂൺ 21) ജൂലിയാന മറിഞ്ഞ് വീണത്. തുടര്‍ന്ന് പാറക്കെട്ടുകളുള്ള ഒരു മലയിടുക്കിലേക്ക് എത്തുകയായിരുന്നു.
വീഴ്ചയിൽ ഗുരുതരമായ പരിക്കുകളൊന്നും കൂടാതെ യുവതി കുടുങ്ങിക്കിടക്കുന്നതായി ആദ്യ ദിവസം മറ്റ് മലകയറ്റക്കാർ പകർത്തിയ ഡ്രോൺ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അതിനാൽ തന്നെ ജൂലിയാനയെ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ. അപകടം നടന്ന ദിവസം സഹായത്തിനായി നിലവിളിക്കുന്ന ശബ്ദം കേട്ടെങ്കിലും കനത്ത മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. തുടർന്നുള്ള ദിവസങ്ങളിലും രക്ഷാപ്രവർത്തനത്തിന് പലതവണ തടസങ്ങൾ നേരിട്ടു.
ചൊവ്വാഴ്ചയോടെയാണ് തെരച്ചിൽ സംഘത്തിന് യുവതിയുടെ അടുത്തേക്ക് എത്താനായത്. എങ്കിലും ജൂലിയാന മരിൻസ് അതിന് മുൻപ് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കനത്ത മൂടൽ മഞ്ഞും അപകടകരമായ കാലാവസ്ഥയും കാരണം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിന് മണിക്കൂറുകളോളം കാലതാമസമുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.