ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റുകളിൽ മോഷണം നടത്തി ഓൺലൈൻ വഴി വില്പന ; ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന റാക്കറ്റ് പിടിയിൽ

ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റുകളിൽ മോഷണം നടത്തി ഓൺലൈൻ വഴി വില്പന ; ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന റാക്കറ്റ് പിടിയിൽ

മെൽബൺ: ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റുകളിൽ ആസൂത്രിത മോഷണം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ റാക്കറ്റ് പിടിയിൽ. 50 കോടി രൂപയുടെ മോഷണം നടത്തിയ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേബി ഫോർമുല, മരുന്നുകൾ, സ്കിൻകെയർ, ഇലക്ടോണിക്സ് ഉൽപ്പന്നങ്ങളാണ് സംഘം മോഷ്ടിച്ചത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ മെൽബണിലുടനീളമുള്ള സൂപ്പർ മാർക്കറ്റുകളിൽ നിന്ന് 10 മില്യൺ ഡോളറിലധികം വില വരുന്ന സാധനങ്ങൾ ഇവർ മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു. ഓപ്പറേഷൻ സൂപ്പർ നോവ എന്ന് പേരിട്ട് നടത്തിയ പരിശോധനയിലാണ് 19 പേരെ അറസ്റ്റ് ചെയ്തത്. താൽകാലിക വിസകളിലോ വിദ്യാർത്ഥി അല്ലെങ്കിൽ ബ്രിഡ്ജിംഗ് വിസകളിലോ എത്തിയ ഇന്ത്യൻ പൗരന്മാരാണ് ഈ സംഘത്തിൽ കൂടുതലായും ഉള്ളതെന്ന് വിക്ടോറിയ പൊലിസ് പറഞ്ഞു.

സമീപ വർഷങ്ങളിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനായാണ് പൊലിസ് ഇതിനെ വിശേഷിപ്പിക്കുന്നത്. മോഷണം നടത്തുന്നവർ റിസീവർമാർ എന്ന് വിളിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ കൈമാറി അവർ പിന്നീട് ലാഭത്തിന് വിൽക്കുകയാണ് ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായവരിൽ 20 വയസ് മാത്രമുള്ള മൂന്ന് ചെറുപ്പക്കാരും ഉൾപ്പെടുന്നു. ഇവർ മാത്രം ഒരു ലക്ഷം ഡോളർ വില വരുന്ന ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായി പോലിസ് പറഞ്ഞു.

നിരവധി മോഷണക്കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. പ്രതികളെ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും. വിക്ടോറിയയിലെ റിടെയിൽ മോഷണത്തിന്റെ കണക്ക് കഴിഞ്ഞ വർഷം 38 ശതമാനത്തോളം ഉയർന്നിരുന്നു. 41000 ത്തിലധികം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.