സര്‍വേയില്‍ പങ്കെടുത്തവരില്‍ 13.8 ശതമാനം പേര്‍ പ്രധാനമന്ത്രിയുടെ  പ്രകടനം വളരെ മോശമാണെന്ന അഭിപ്രായക്കാരാണ്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതിയില്‍  ഇടിവ് സംഭവിച്ചുവെന്ന്  സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ-സി വോട്ടര്‍ ഓഗസ്റ്റില്‍ നടത്തിയ 'മൂഡ് ഓഫ് ദി നേഷന്‍' സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്. 
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ 62 ശതമാനം പേര്‍ മോഡിയുടെ പ്രകടനം 'മികച്ചത്' എന്ന് അഭിപ്രായപ്പെട്ടിരുന്നു.  എന്നാല്‍ ഓഗസ്റ്റിലെ സര്‍വേയില്‍ ഇത് 58 ശതമാനമായി കുറഞ്ഞു. ആറ് മാസത്തിനുള്ളില്‍ നാല് ശതമാനത്തിന്റെ കുറവുണ്ടായി.
എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായി എന്നാണ്  സര്‍വേ ഫലം സൂചിപ്പിക്കുന്നത്.  ഇത്തവണ 52.4 ശതമാനം ആളുകളാണ് എന്‍ഡിഎയുടെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയത്. ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ ഇത് 62.1 ശതമാനമായിരുന്നു. 
ആറ്  മാസത്തിനിടെ  പത്ത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 15.3 ശതമാനം പേരും സര്‍ക്കാരിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കി. ഫെബ്രുവരിയില്‍ ഇത് 8.6 ശതമാനമായിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 2.7 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
മൂന്നാം ടേമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇതുവരെയുള്ള പ്രകടനം 'മികച്ചത്' എന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 34.2 ശതമാനം പേര്‍ വിലയിരുത്തി. ഫെബ്രുവരിയിലെ സര്‍വേയില്‍ ഇത് 36.1 ശതമാനമായിരുന്നു. 
ഇത്തവണ പ്രകടനം 'നല്ലത്' എന്ന് വിലയിരുത്തിയത് 23.8 ശതമാനമാണ്. 12.7 ശതമാനം പേര്‍ മോഡിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. 12.6 ശതമാനം പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടു. 13.8 ശതമാനം ആളുകള്‍ പ്രകടനം വളരെ മോശമാണെന്ന അഭിപ്രായക്കാരാണ്.
 
                        
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.