അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി 59 കാരനായ റഹീം ആണ് രോഗം സ്ഥിരീകരിച്ച ദിവസം തന്നെ മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ അബോധാസ്ഥയിലാണ് റഹീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഈ മാസം നാല് പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് കുട്ടികളടക്കം എട്ട് പേര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ട്. ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയാണ്. നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാകുന്നത്. ഈ അമീബകള്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ട്. ഇവ വെള്ളത്തിലെ ബാക്ടീരിയകളെയും മറ്റും ആഹാരമാക്കിയാണ് ജീവിക്കുന്നത്.

വൈറസുകളെയും ബാക്ടീരിയകളെയും പോലെ ഏകകോശ ജീവിയാണ് ഇതും. ഇവയ്ക്ക് ജീവിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുങ്ങുകയും വലിയ അളവില്‍ നമ്മുടെ തലച്ചോറിലെത്തുകയും ചെയ്യുമ്പോഴാണ് രോഗം ഉണ്ടാകുക. വേനല്‍ക്കാലത്ത് കൂടിയ ചൂട് കാരണം ജലാശയങ്ങളില്‍ അമീബയ്ക്ക് വളരാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.