2026 ല്‍ എഐ പണി കൊടുക്കുന്നത് ഇക്കൂട്ടര്‍ക്ക്; പട്ടിക പുറത്തുവിട്ട് മൈക്രോസോഫ്റ്റ്

 2026 ല്‍ എഐ പണി കൊടുക്കുന്നത് ഇക്കൂട്ടര്‍ക്ക്; പട്ടിക പുറത്തുവിട്ട് മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ നിര്‍മിതബുദ്ധി ഏറ്റെടുക്കാന്‍ പോകുന്ന മേഖലകളെ കുറിച്ച് ടെക് ഭീമന്മാര്‍ പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലിടങ്ങളില്‍ മനുഷ്യന്റെ അധ്വാനവും ശേഷിയും നിര്‍മിത ബുദ്ധി അധികം വൈകാതെ മറികടക്കുമെന്ന് ഗോഡ് ഫാദര്‍ ഓഫ് എഐ എന്നറിയപ്പെടുന്ന ജൊഫ്രി ഹിന്റണും മൈക്രോ സോഫ്റ്റ് സിഇഒ സത്യ നഡെല്ലയും അടുത്ത കാലത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇപ്പോള്‍ തൊഴിലിടങ്ങളിലെ നിര്‍മിതബുദ്ധിയുടെ പ്രവര്‍ത്തനക്ഷമതയെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. മനുഷ്യന്‍ ഇടപെഴകുന്ന തൊഴിലിടങ്ങളില്‍ എഐ എപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ട് ഈ വര്‍ഷം എഐ ഏറ്റെടുക്കാന്‍ സാധ്യത കൂടുതലുള്ള ജോലികളുടെ പട്ടികയാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഭാഷ, പ്രവര്‍ത്തന മികവ്, വിവര വിനിമയ സാങ്കേതിക വിദ്യ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

എഐ ഏറ്റെടുക്കാന്‍ സാധ്യതയേറെയുള്ളതായി മൈക്രോസോഫ്റ്റ് പട്ടികപ്പെടുത്തിയ തൊഴില്‍ മേഖലകള്‍ ഏതൊക്കെയാണെന്ന് നോക്കാം:

പരിഭാഷകര്‍

ചരിത്രകാരന്മാര്‍

പാസഞ്ചര്‍ അറ്റന്‍ഡര്‍

സെയില്‍സ് പ്രതിനിധി/കമ്പനികളുടെ പ്രതിനിധി

രചയിതാവ്

കസ്റ്റമര്‍ സര്‍വീസ്

സിഎന്‍സി ടൂള്‍ പ്രോഗ്രാമേഴ്സ്

ടെലിഫോണ്‍ ഓപ്പറേറ്റേഴ്സ്

ടിക്കറ്റ് ഏജന്റ്സ് ആന്റ് ട്രാവല്‍ ഏജന്റ്സ്

ബ്രോഡ്കാസ്റ്റ് അന്നൗണ്‍സേഴ്സ് ആന്റ് റേഡിയോ ജോക്കി

ബ്രോക്കറേജ് ക്ലര്‍ക്ക്സ്

ഹോം മാനേജ്മെന്റ് എഡ്യുക്കേറ്റേഴ്സ്

ടെലി മാര്‍ക്കറ്റേഴ്സ്

സൂക്ഷിപ്പുകാരന്‍, ദ്വാരപാലകന്‍

പൊളിറ്റിക്കല്‍ സയന്റിസ്റ്റ്

ന്യൂസ് റിപ്പോര്‍ട്ടേഴ്സ്, ജേണലിസ്റ്റ്

ഗണിതശാസ്ത്രജ്ഞന്‍

ടെക്നിക്കല്‍ റൈറ്റേഴ്സ്

പ്രൂഫ് റീഡേഴ്സ്

അവതാരകന്‍

എഡിറ്റര്‍

ബിസിനസ് ടീച്ചേഴ്സ്

പിആര്‍ സ്പെഷലിസ്റ്റ്

പ്രോഡക്ട് പ്രമോട്ടേഴ്സ്

പരസ്യവില്‍പന ഏജന്റ്

അക്കൗണ്ടന്റ് ക്ലര്‍ക്ക്

സ്ഥിതിവിവര വിശകലനം

ഡാറ്റാ സയന്റിസ്റ്റ്

പേര്‍സണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍സ്

ആര്‍ക്കൈവിസ്റ്റ്

വെബ് ഡെവലപ്പേഴ്സ്

ജിയോ ഗ്രാഫേഴ്സ്

മോഡല്‍സ്

മാര്‍ക്കറ്റ് റിസര്‍ച്ച് അനലിസ്റ്റ്

ലൈബ്രറി സയന്‍സ് ടീച്ചേഴ്സ്

ഡാറ്റകള്‍ അതിവേഗത്തില്‍ വിശകലനം ചെയ്യാനും ആശയ വിനിമയത്തിനും ഉള്ള നിര്‍മിത ബുദ്ധിയുടെ കഴിവ് നിലവില്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത വെല്ലുവിളി തന്നെയാണ്. മേല്‍പ്പറഞ്ഞ മേഖലകളിലുള്ളവര്‍ തങ്ങളുടെ കഴിവുകളെ കൂടുതല്‍ തേച്ചുമിനുക്കുകയോ കൂടുതല്‍ മനുഷ്യ സ്പര്‍ശത്തിന്റെ ക്രിയേറ്റീവായ ഇടപെടല്‍ നടത്തുകയോ ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.