ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തുടര്‍ന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആശങ്ക രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായും മോഡി എക്‌സ്‌പോസ്റ്റില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റുമായും മോഡി സംസാരിച്ചിരുന്നു. യുഎഇക്കു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നതായും സമാധാനം പുനസ്ഥാപിക്കണമെന്നും മോഡി വ്യക്തമാക്കി.
അതേസമയം ഇറാനെതിരായ ആക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നീക്കം ശക്തമാക്കിയതായും 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' തുടരുകയാണെന്നുമാണ് ട്രംപ് അറിയിച്ചത്.
ഞായറാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും പ്രധാന വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് ലക്ഷ്യങ്ങള്‍ അമേരിക്കന്‍-സഖ്യസേന തകര്‍ത്തതായി ട്രംപ് അറിയിച്ചു. ഇറാന്റെ ഒമ്പത് കപ്പലുകളും ഒരു നാവിക കേന്ദ്രവും തകര്‍ത്തതായാണ് ട്രംപിന്റെ അവകാശവാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.