അയർലണ്ടിലെ നോക്ക് ദേവാലയത്തിന് ഇന്റർനാഷണൽ മരിയൻ ആൻഡ് യൂക്കരിസ്റ്റിക് ഷ്രൈൻ പദവി

അയർലണ്ടിലെ നോക്ക് ദേവാലയത്തിന് ഇന്റർനാഷണൽ മരിയൻ ആൻഡ് യൂക്കരിസ്റ്റിക് ഷ്രൈൻ  പദവി

ഡബ്ലിൻ:അയർലൻഡിലെ നോക്ക് ദൈവാലയത്തെ ‘ഇന്റർനാഷണൽ മരിയൻ ആൻഡ് യൂക്കരിസ്റ്റിക് ഷ്രൈൻ’ എന്ന പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19ന് ഔദ്യോഗിക പ്രഖ്യാപനം നടക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോടനുബന്ധിച്ചാണ് ഐറിഷ് വിശ്വാസീസമൂഹത്തിന് ഫ്രാൻസിസ് പാപ്പാ ഇത് സമ്മാനിച്ചത്.
പെസഹാ കുഞ്ഞാടിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ യോഹന്നാന്റെയും മാലാഖമാരുടെയും പ്രത്യക്ഷീകരണത്തിലൂടെയാണ് അയർലൻഡിലെ നോക്ക്   ദേവാലയം ലോകപ്രശസ്തമായത്.

1879 ഓഗസ്റ്റ് 21നാണ് ഗ്രാമം മുഴുവൻ സാക്ഷ്യം വഹിച്ച പ്രത്യക്ഷീകണം നടന്നത്. ഏതാണ്ട് രണ്ട് മണിക്കൂർ നീണ്ട് നിന്ന മാലാഖമാരുടെ അകമ്പടിയോടുകൂടിയുള്ള പ്രത്യക്ഷീകരണം സ്വർഗീയ പ്രതീതി കൊണ്ടുവന്നു. ഗ്രാമം മുഴുവൻ ഇതിന് സാക്ഷ്യം വഹിച്ചുവെങ്കിലും ഏതാണ്ട് പതിനഞ്ച് പേരുടെ സാക്ഷ്യമാണ് പ്രത്യക്ഷീകരണം സ്ഥിരീകരിച്ചത്. 1879ലും 1936ലുമായി രണ്ട് കമ്മീഷനുകൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രത്യക്ഷീകരണങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തുകയായിരുന്നു.












പല രാജ്യങ്ങളിലും പ്രത്യക്ഷീകരണങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അസാധാരണമായ പെസഹാ കുഞ്ഞാടിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും പ്രത്യക്ഷീകരണങ്ങളാണ് നോക്കിലെ പ്രത്യക്ഷീകരണത്തിന്റെ പ്രത്യേകത. ബലിപീ~ത്തിനു മുകളിലും കുരിശിനു മുമ്പിലും പെസഹാ കുഞ്ഞാട് പ്രത്യക്ഷപ്പെട്ടതിനാൽ നോക്കിലെ പ്രത്യക്ഷീകരണത്തിൽ ദിവ്യകാരുണ്യ സന്ദേശവും ഉൾപ്പെടുന്നു. ‌നോക്ക് ദൈവാലയത്തെ ‘ഇന്റർനാഷണൽ മരിയൻ ആൻഡ് യൂക്കരിസ്റ്റിക് ഷ്രൈൻ’ എന്ന പദവിയിലേക്ക് ഉയർത്തുന്നത് ഈ കാരണത്താലാണ്. ഫ്രാൻസിസ് മാർപാപ്പയും വി മദർ തെരേസയും വി ജോൺ പോൾ രണ്ടാമൻ മാർപാപ്പയും സന്ദർശിച്ചിട്ടുണ്ട് ഈ ദേവാലയം.


ടുവാം ആർച്ച്ബിഷപ്പ് മൈക്കിൾ നിയറിയാണ് ‌നോക്ക് ദൈവാലയത്തെ ഈ പദവിയിലേക്ക് ഉയർത്താൻ പാപ്പയോട് അഭ്യർത്ഥിച്ചത്. മാർച്ച് 19ന് പ്രാദേശിക സമയം വൈകിട്ട് 7.30ന് ആർച്ച്ബിഷപ്പ് മൈക്കിൾ നിയറിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേ ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശം ലഭിക്കും. തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൻസ് ആയിരിക്കും സഹകാർമ്മികൻ. തീർത്ഥാടനകേന്ദ്രത്തെ ഈ വിശേഷാൽ പദവിയിലേക്ക് ഉയർത്തുന്നതിനോട് ബന്ധപ്പെട്ട്‌ മൂന്ന് ദിവസത്തെ ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. knockshrine.ieഎന്ന വെബ്‌സൈറ്റിലൂടെയും തീർത്ഥാടന കേന്ദ്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും തിരുക്കർമങ്ങൾ തത്‌സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.