സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ പ്രവചനം അനുസരിച്ച് ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം ആവശ്യമെങ്കില്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങളും സാധ്യതാ മുന്നറിയിപ്പുകളും

തുടര്‍ച്ചയായ മഴ കാരണം പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും വാഹനങ്ങളുടെ കാഴ്ച മറയ്ക്കാനും സാധ്യതയുള്ളതിനാല്‍ വലിയ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി കണ്ട് ജാഗ്രത പുലര്‍ത്തണം. കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തടസപ്പെടാനും അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയേറെയാണ്. കൂടാതെ താല്‍കാലിക വീടുകള്‍ക്കും ശക്തമായ തീരദേശ ഘടനകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചേക്കാം. കനത്ത മഴ മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഒരുപോലെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷിതത്വം ഉറപ്പാക്കണം എന്നിങ്ങനെ മുന്നറിയിപ്പുകള്‍.

അടിയന്തര സാഹചര്യം നേരിടാന്‍ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.