അഞ്ച് കിലോ സ്വർണമണിഞ്ഞ് പ്രചാരണവുമായി സ്ഥാനാർത്ഥി ഹരി നാടാർ

അഞ്ച് കിലോ സ്വർണമണിഞ്ഞ്  പ്രചാരണവുമായി സ്ഥാനാർത്ഥി ഹരി നാടാർ

തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥി ഹരി നാടാർക്ക് നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വർണമുണ്ടെന്നാണ് വിവരം.
എന്നാൽ വോട്ടർമാർ ആരും എന്തായാലും ഹരിയോടു ‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു വോട്ടു തേടി നടക്കുന്നു?’ എന്ന് ചോദിക്കില്ല. കാരണം മാലയും വളയും മോതിരങ്ങളുഉൾപ്പെടെ അഞ്ച് കിലോ സ്വർണമണിഞ്ഞാണ് ഹരി നാടാർ പ്രചാരണത്തിനിറങ്ങിയത്.

അതേസമയം സഞ്ചരിക്കുന്ന സ്വർണക്കടയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഹരി വൻ ഹിറ്റാണ്. സിനിമക്കാർക്കുൾപ്പെടെ ഇദ്ദേഹം പണം പലിശയ്ക്കു നൽകുന്നു. സ്വർണത്തോടുള്ള അമിത താല്പര്യം തനിക്ക് നേരത്തേയുണ്ടെന്നും വരുമാനത്തിൽ നല്ല പങ്കും സ്വർണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി പറയുന്നു.

നാടാർ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കൻ തമിഴ്നാട്ടിൽ സജീവമാണ്. എന്നാൽ ഹരിയെ വെറും ‘ഷോ’ മാനായി തള്ളിക്കളയാൻ പറ്റില്ല. കാരണം നാംഗുനേരി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ഹരി നാടാർ മൂന്നാമതെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.