കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവരുന്ന ദമ്പതികള്‍ പിടിയില്‍. തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലില്‍ വീട്ടില്‍ എം.എസ്. ഗോകുല്‍(ഉണ്ണി 26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ്(അമ്മു 27) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടുപ്രതിയായ ടാക്സി ഡ്രൈവര്‍ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു.
ഏപ്രില്‍ 13ന് കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്തു കാറിലെത്തിയ പ്രതികള്‍ സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തി. തുടര്‍ന്നു ബലമായി കാറില്‍ കയറ്റി മുഖത്തു മുളക് സ്‌പ്രേ അടിക്കുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടി അണിഞ്ഞിരുന്ന ഒന്നേകാല്‍ പവന്റെ സ്വര്‍ണമാലയും ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നു.പിന്നീട് പെണ്‍കുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഇറക്കി വിട്ടു.
അതേ ദിവസം മറ്റൊരു കവര്‍ച്ച നടത്തിയതായും പൊലീസിനു വിവരം ലഭിച്ചു. വൈറ്റില ഹബ്ബില്‍ നിന്നു മറ്റൊരു പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന 20,000 രൂപ കവരുകയും ചെയ്തു. പിന്നീട് ഈ പെണ്‍കുട്ടിയെയും റോഡില്‍ ഉപേക്ഷിച്ചുവെന്ന് പൊലീസ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26