ഫ്ലോറിഡ: അമേരിക്കയിൽ മലയാളി യുവാവും മൂന്നു വയസുള്ള പുത്രനും അപ്പോളോ ബീച്ചില്‍ മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാന്‍ വെള്ളത്തിലേക്കു ചാടിയ ക്രിസ്റ്റോഫ് മറെ (27) ന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ടാണു സംഭവം.
കുട്ടനാട് പച്ച ചെക്കിടിക്കാട്ട് പുരക്കല്‍ പരേതനായ ബേബിച്ചന്റെ മകന്‍ ജാനോഷ് (37), മകന്‍ ഡാനിയല്‍ ജാനേഷ് (3), എന്നിവരാണു മരിച്ചത്. കുടുംബം ഏതാനും വർഷങ്ങളായി പച്ചയിൽ നിന്നും ചങ്ങനാശ്ശേരിക്കടുത്ത് ചീരംചിറയിലേക്ക് താമസം മാറിയിരുന്നു
ജാനോഷും പുത്രനും കരയിൽ ഇരിക്കുമ്പോൾ കൂറ്റൻ തിരമാല അടിക്കുകയായിരുന്നു. തന്റെ മകൻ അതിൽപ്പെട്ടതു കണ്ട് ജാനോഷ് രക്ഷിയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഒഴുക്കിൽ പെടുന്നത്. ജാനോഷിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി തന്നെ കിട്ടി. കരക്കെത്തിച്ചപ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നെങ്കിലും പിന്നിട് ആശുപത്രിയിൽ മരിച്ചു. ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകനും സൺഡേ സ്കൂൾ അധ്യാപകനുമായിരുന്നു ജാനേഷ്.
എന്നാല്‍ മറെക്കായി തെരച്ചില്‍ തുടരുന്നു. സ്വന്തം സുരക്ഷ നോക്കാതെ കടലിലേക്കു ചാടിയ മറേ യഥര്‍ഥ ‘ഹീറൊ’ ആണെന്നു പോലീസ് മേധാവി വിശേഷിപ്പിച്ചു.
ഐടി എന്‍ജിനീയറായ ജാനേഷ് കുടുംബസമേതം ഫ്ലോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്. ജാനോഷിന്റെ ഭാര്യ അനീറ്റ നഴ്സ് പ്രാക്ടീഷണർ ആണ്. ഒൻപത് മാസം പ്രായമുള്ള മറ്റൊരു മകൻ കൂടിയുണ്ട് സ്റ്റീഫൻ. 2019 അവസാനമാണ് ഇവര്‍ നാട്ടിലെത്തി മടങ്ങിയത്. ജാനേഷിന്റെ അമ്മ മേരിക്കുട്ടിയും അന്ന് ഇവര്‍ക്കൊപ്പം അമേരിക്കയിലേക്കു വന്നിരുന്നു. പഠനത്തിനായി അമേരിക്കയില്‍ എത്തിയ ജാനേഷ് പിന്നീട് ജോലി ലഭിച്ചതോടെ ഇവിടെ താമസമാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26