മധ്യസ്ഥത വഹിക്കില്ല: ഇന്ത്യ-പാക് പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും സ്വയം പരിഹരിക്കണമെന്ന് യുഎസ്

മധ്യസ്ഥത വഹിക്കില്ല: ഇന്ത്യ-പാക് പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും സ്വയം പരിഹരിക്കണമെന്ന് യുഎസ്

ന്യൂഡല്‍ഹി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കില്ലെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് യു എസ് പ്രതികരണം. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ പ്രശ്നങ്ങള്‍ 'പരസ്പരം പരിഹരിക്കണം' എന്ന് ദക്ഷിണ, മധ്യ ഏഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള യു എസ് സ്റ്റേറ്റ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഡീന്‍ തോംപ്സണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വര്‍ഷമാദ്യം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഭാവിയില്‍ കുടുതല്‍ സ്ഥിരതയുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ക്കായുള്ള ശ്രമങ്ങള്‍ തുടരാന്‍ തങ്ങള്‍ എപ്പോഴും പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് ഒന്നിലധികം തവണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഉഭയകക്ഷി ബന്ധത്തിനിടയില്‍ ഒരു തരത്തിലുമുള്ള മധ്യസ്ഥതയെയും അനുകൂലിക്കുന്നില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു. ഈ വര്‍ഷം അവസാനം വാഷിംഗ്ടണ്ണില്‍ നടക്കുന്ന വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചകള്‍ കുടുതല്‍ സുഗമമാക്കാന്‍ ബ്ലിങ്കന്റെ സന്ദര്‍ശനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.