അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ മേല്‍നോട്ട സമിതികള്‍ ഒരാഴ്ചയ്ക്കം പരിഗണിക്കണം: ഹൈക്കോടതി

അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ മേല്‍നോട്ട സമിതികള്‍ ഒരാഴ്ചയ്ക്കം പരിഗണിക്കണം: ഹൈക്കോടതി

കൊച്ചി:  അവയവ ദാനത്തിന് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടന്നതിന്റെ പേരില്‍ അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ മേല്‍നോട്ട സമിതികള്‍ ഒരാഴ്ചയ്ക്കം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണപിള്ളയ്ക്ക് വൃക്ക മാറ്റിവെക്കാന്‍ അനുമതി നിഷേധിച്ച എറണാകളും ജില്ലാ മേല്‍നോട്ട സമിതിയുടെ നടപടി റദ്ദാക്കിയാണ് ഉത്തരവ്. ക്രിമിനല്‍ കേസിലെ പ്രതിയായിരുന്നു വൃക്ക നല്‍കാന്‍ തയ്യാറായത്. മനുഷ്യ ശരീരത്തില്‍ ക്രിമിനല്‍ വൃക്കയോ കരളോ ഹൃദയമോ ഇല്ല. എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തമാണെന്ന് കോടതി പരാമര്‍ശിച്ചു.

അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ മേല്‍നോട്ട സമിതികള്‍ അപേക്ഷ പരിഗണിച്ച്‌ 24 മണിക്കൂറിനകം തീരുമാനമെടുക്കണം. അപേക്ഷകള്‍ പരിഗണിക്കാന്‍ വൈകിയാല്‍ അതിന്റെ കാരണം മേല്‍നോട്ട സമിതി വ്യക്തമാക്കണം.
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മാസങ്ങളോളം അനുമതിക്കായി കാത്തുനില്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉടന്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.