ദിസ്പുര്‍: ഖേല്‍ രത്‌നക്ക് പിന്നാലെ അസമിലെ ദേശീയോദ്യാനത്തില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നു. രാജീവ് ഗാന്ധി ദേശീയ ഉദ്യാനത്തെ ഒറാംഗ് ദേശീയ ഉദ്യാനമെന്നാക്കും. അസം സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.
പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യാനത്തിന്റെ പേര് മാറ്റുന്നതെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആദിവാസി, ഗോത്ര സമൂഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനം എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബ്രഹ്മപുത്രയുടെ വടക്കേ തീരത്താണ് ഒറാംഗ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കണ്ടാമൃഗം, ബംഗാള്‍ കടുവ, പിഗ്മി ഹോഗ്, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികള്‍ ഇവിടെയുണ്ട്. 79.28 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒറാംഗ് പാര്‍ക്കിനെ 1985ല്‍ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുകയും 1999ല്‍ ഒരു ദേശീയോദ്യാനമായി ഉയര്‍ത്തുകയും ചെയ്തു. നേരത്തെ രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന എന്നാക്കി മാറ്റിയിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.