അഫ്ഗാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ല: നിലപാടിലുറച്ച് യൂറോപ്യന്‍ യൂണിയന്‍;'മാനുഷിക സഹായങ്ങള്‍ നല്‍കും'

അഫ്ഗാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ല: നിലപാടിലുറച്ച് യൂറോപ്യന്‍ യൂണിയന്‍;'മാനുഷിക സഹായങ്ങള്‍ നല്‍കും'

ബ്രസല്‍സ്:പാകിസ്താനെയും ചൈനയെയും കൂട്ടുപിടിച്ച് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുളള താലിബാന്‍ ഭരണകൂടത്തിന്റെ നീക്കം പാളി. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വീണ്ടും വ്യക്തമാക്കി.യുഎസ്, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന നിലപാടാണ് തുടര്‍ന്നു വരുന്നത്.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സൂല വാന്‍ഡെര്‍ ലെയ്ന്‍ ആണ് നിലപാട് ആവര്‍ത്തിച്ചത്. സംഘര്‍ഷത്തിലൂടെ അധികാരത്തിലെത്തിയ ഭരണകൂടത്തെ പിന്തുണയ്ക്കേണ്ടെന്നാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. പക്ഷേ അഫ്ഗാന്‍ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ തകര്‍ച്ചയില്‍ നിന്നും അവരെ രക്ഷിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.അഫ്ഗാനിലെ ജനതയോട് ചേര്‍ന്നു നില്‍ക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അഫ്ഗാനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ മാസം ഒരു ബില്യന്‍ യൂറോയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ഇതില്‍ 300 മില്യന്‍ യൂറോ മാനുഷിക സഹായങ്ങള്‍ക്കാകും വിനിയോഗിക്കുകയെന്നും ഉര്‍സൂല വാന്‍ഡെര്‍ ലെയ്ന്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 15 നാണ് കാബൂള്‍ പിടിച്ചെടുത്ത് അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതായി പ്രഖ്യാപിച്ചത്.തുടര്‍ന്ന് പാകിസ്താന്റെയും ചൈനയുടെയും സഹകരണത്തോടെ അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുളള ശ്രമങ്ങള്‍ താലിബാന്‍ ഭരണകൂടം ആരംഭിച്ചിരുന്നു. എന്നാല്‍ താലിബാന്‍ ഭരണകൂടവുമായി നയതന്ത്ര ബന്ധങ്ങള്‍ ആരംഭിക്കാന്‍ ഒട്ടുമിക്ക രാജ്യങ്ങളും സന്നദ്ധമായിട്ടില്ല. കാബൂളിലെ ജപ്പാന്‍ എംബസി തുറക്കണമെന്ന് താലിബാന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ ഖാനി ബരാദര്‍ ജപ്പാന്‍ അംബാസഡറോട് ആവശ്യപ്പെട്ടിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.