ജനീവ: ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ മറ്റുവകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവില്‍ വിവരങ്ങളൊന്നും ഇല്ലെന്നായിരുന്നു ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. 'സാര്‍സ്-കോവ്-2' വൈറസിന്റെ പുതിയ വകഭേദം ലോകമെങ്ങും ആശങ്ക പടര്‍ത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.
ഒമിക്രോണിന്റെ തീവ്രത മനസിലാക്കാന്‍ ആഴ്ച്ചകളെടുക്കും. ചില സര്‍വകലാശലകള്‍ നടത്തിയ പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത്ര ഗുരതരമല്ലാത്ത കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധിച്ചവരിലുണ്ടാകുന്നു. ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് ഒമിക്രോണ്‍ അണുബാധയുടെ ഫലമായിട്ടുള്ളതാകണം എന്നില്ല. മറിച്ച് രോഗബാധിതരുടെ എണ്ണത്തിലെ വര്‍ധന മൂലമാകാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.