വാളയാറിലേത് ആത്മഹത്യയോ കൊലപാതകമോ?; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

വാളയാറിലേത് ആത്മഹത്യയോ കൊലപാതകമോ?; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറിലെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണോ കൊല ചെയ്യപ്പെട്ടതാണോയെന്ന് ഇനിയും സിബിഐ കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതികളായ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്.

എന്നാല്‍ ഇതു കൊലപാതകമാണോ എന്ന കാര്യത്തില്‍ സിബിഐ പരിശോധിക്കാനിരിക്കുന്നതേയുള്ളൂവെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.

അതേസമയം മരണകാരണം കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സിബിഐക്കു കോടതി നിര്‍ദേശം നല്‍കി. അന്തിമ റിപ്പോര്‍ട്ട് എപ്പോള്‍ സമര്‍പ്പിക്കാനാവും എന്ന് അറിയിക്കാനും നിര്‍ദേശമുണ്ട്. ജാമ്യാപേക്ഷ ഡിസംബര്‍ 21ന് വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.