57 രാജ്യങ്ങളില്‍ ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ കണ്ടെത്തി: തീവ്ര വ്യാപനശേഷി; ജാഗ്രതാ നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

57 രാജ്യങ്ങളില്‍ ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ കണ്ടെത്തി: തീവ്ര വ്യാപനശേഷി; ജാഗ്രതാ നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ: മിക്രോണിന്റെ ഉപവകഭേദം കൂടുതല്‍ അപകടകരമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). യഥാര്‍ഥ ഒമിക്രോണിനേക്കാള്‍ അതിവേഗത്തില്‍ പടരുന്ന ഈ ഉപവകഭേദം നിലവില്‍ 57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.

10 ആഴ്ച മുന്‍പു തെക്കന്‍ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ഇത്രയധികം രാജ്യങ്ങളിലേക്കു പടര്‍ന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ മാസം ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളില്‍ 93 ശതമാനത്തിലേറെയും ഈ വകഭേദമാണു കാണുന്നതെന്നും ഡബ്ല്യുഎച്ച്ഒയുടെ പ്രതിവാര എപ്പിഡമോളജിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഒമിക്രോണിന്റെ BA.1, BA.1.1 എന്നീ ആദ്യ വകഭേദങ്ങള്‍ക്കൊപ്പമാണ് BA.2 എന്ന അപകടകരമായ വൈറസ് വ്യാപിക്കുന്നത്. ഒമിക്രോണിന്റെ ആദ്യഘടനയില്‍നിന്ന് വളരെയേറെ വ്യത്യാസമുണ്ട് ഈ വകഭേദത്തിന്. വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്ന സ്‌പൈക് പ്രോട്ടീനിലടക്കം മാറ്റങ്ങളുണ്ടായി. ഉപവകഭേദങ്ങളെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.