ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വിഭൂതി തിരുന്നാൾ ആഘോഷം.

ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വിഭൂതി തിരുന്നാൾ ആഘോഷം.

ചിക്കാഗോ: അന്‍പത് നോമ്പിന്റെ ഒരുക്കമായിട്ടുള്ള വിഭൂതി തിരുന്നാളിന്റെ തിരുകര്‍മ്മങ്ങള്‍ ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിൽ നടന്നു.  ചിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികനും  ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ, അസി. വികാരി ഫാദര്‍ മെല്‍വിന്‍, റവ ഡോ. ജോര്‍ജ് ദാനവേലില്‍, ഫാ. ജോനസ് ചെറുനിലം, ഫാദര്‍ സിമി ജോസഫ് എന്നിവര്‍ സഹകാര്‍മ്മികരും ആയിരുന്നു. 

അൻപത് നോമ്പിലേക്ക് കടന്ന ഇടവകാംഗങ്ങൾക്ക് മാർ ജേക്കബ് അങ്ങാടിയത്ത് സന്ദേശം പങ്ക് വച്ചു. ഉക്രൈൻ യുദ്ധസമാപ്തി, സിനഡ് തീരുമാനം എല്ലാ രൂപതകളിലും നടപ്പാക്കുക എന്നീ രണ്ട് പ്രത്യേക നിയോഗങ്ങളോടെ നോമ്പിലേക്ക് പ്രവേശിക്കാൻ ബിഷപ് ഇടവകാംഗങ്ങളെ ആഹ്വാനം ചെയ്തു.ഏതാണ്ട് അഞ്ഞൂറോളം ഇടവകാംഗങ്ങള്‍ വിഭൂതി തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പലര്‍ക്കും ദേവാലയത്തില്‍ പോയി കുരുശുവര പെരുന്നാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ സാധിച്ചിരുന്നില്ല എന്നുള്ളതിനാൽ തന്നെ ഇത്തവണ ഇടവക ദേവാലയങ്ങളിൽ, തിരുന്നാൾ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഉത്സാഹത്തോടെ ഇടവകാംഗങ്ങൾ എത്തിയിരുന്നു.

ഇന്നലെ വിഭൂതി തിരുന്നാളിന്റെ തിരുകര്‍മ്മങ്ങള്‍ നടന്ന  സീറോമലബാര്‍ ദേവാലയങ്ങളിലെല്ലാം മുഴങ്ങിക്കേട്ട ഈരടികളാണ് 'മനുഷ്യാ നീ മണ്ണാകുന്നു...' എന്നുള്ളത്. തലമുറകള്‍ ഏറ്റുവാങ്ങിയ ഈ ഗാനം ഇന്നും ഒരു പുതുമയായ് മനുഷ്യ ഹൃദയങ്ങളില്‍ നിലകൊള്ളുന്നു. ഗായകസംഘം ഈ ഗാനം ആലപിക്കുന്നത്  കേള്‍ക്കാന്‍ വേണ്ടി ഉത്സാഹത്തോടെ ഈ ദിവസം  ദേവാലയത്തില്‍ പോകുന്നവരെയും കണ്ടിട്ടുണ്ട്. മനുഷ്യ ഹൃദയങ്ങളില്‍ പശ്ചാത്താപത്തിന്റെ നനവ് പകര്‍ത്തുന്ന ഈ ഗാനം രൂപപ്പെട്ടത് ഫാദര്‍ ആബേല്‍ സിഎംഐയു ടെ തൂലികത്തു മ്പില്‍ നിന്നുമാണ്. ആ വരികള്‍ക്ക് കെ.കെ ആന്റണി ( ആന്റണി മാഷ് ) ഈണം പകര്‍ന്നപ്പോള്‍ പിറന്നത് മനുഷ്യ ഹൃദയങ്ങളെ കീഴടക്കിയ അതുല്യമായൊരു ഗാനമായിരുന്നു. ഫാദര്‍ ആബേല്‍ - കെ.കെ ആന്റണി-യേശുദാസ്  കൂട്ടുകെട്ടില്‍ വിരിഞ്ഞ ഭക്തി ഗാനങ്ങള്‍ എല്ലാം തന്നെ മനുഷ്യഹൃദയങ്ങളില്‍ ചലനം സൃഷ്ടിച്ച്കൊണ്ട്  ഇന്നും ജീവിക്കുന്നു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.