ടെലികോം മേഖലയില്‍ വീണ്ടും നിരക്ക് വര്‍ധന ? പ്രീപെയ്ഡ് താരിഫുകള്‍ 10 മുതല്‍ 12 ശതമാനം വരെ വര്‍ധിക്കും

ടെലികോം മേഖലയില്‍ വീണ്ടും നിരക്ക് വര്‍ധന ? പ്രീപെയ്ഡ് താരിഫുകള്‍ 10 മുതല്‍ 12 ശതമാനം വരെ വര്‍ധിക്കും

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ വീണ്ടും നിരക്ക് വര്‍ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അവസാനം മൊബൈല്‍ കമ്പനികള്‍ ഒന്നാകെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷവും അവസാനത്തോടെ നിരക്കുകളില്‍ മാറ്റമുണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രീപെയ്ഡ് താരിഫുകള്‍ 10 ശതമാനം മുതല്‍ 12 ശതമാനം വരെയാവും വര്‍ധിക്കുക.

പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന കമ്പനികള്‍ക്ക് നിരക്ക് വര്‍ധനവ് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി തുക പ്രതിമാസം ഇരുന്നൂറിന് അടുത്ത് എത്തിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളില്‍ ജിയോയും, എയര്‍ടെല്ലുമാണ് സാമ്പത്തികമായി പിടിച്ചു നില്‍ക്കുന്നത്. അതേസമയം വി കടുത്ത പ്രതിസന്ധിയിലാണ്. കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിലാണ് ജിയോയും എയര്‍ടെല്ലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയിലെ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ മാത്രമേ വി നിരക്ക് വര്‍ധിപ്പിക്കുന്നതിലേക്ക് കടക്കൂ.

മൊബൈല്‍ കമ്പനികള്‍ ദീപാവലി സമയത്ത് നിരക്ക് വര്‍ധിപ്പിക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ നിരക്ക് വര്‍ധനവില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികളും ടെക് സൈറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. നിരക്ക് വര്‍ധനവ് എല്ലാ കമ്പനികളും കൂട്ടമായി ചെയ്താല്‍ സിം പോര്‍ട്ട് ചെയ്ത് കൊണ്ട് വര്‍ധനവ് ഒഴിവാക്കാന്‍ കഴിയുക ഇല്ല. ഈ അവസ്ഥയില്‍ ദീര്‍ഘനാള്‍ വാലിഡിറ്റിയുള്ള സ്‌കീം ഇപ്പോഴേ ചാര്‍ജ് ചെയ്യുന്നതാവും ഉചിതമെന്നാണ് ടെക് സൈറ്റുകള്‍ പറയുന്നത്. എന്നാല്‍ ഇടയ്ക്ക് കമ്പനി മാറുന്നതിനായി നമ്പര്‍ പോര്‍ട് ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം നഷ്ടമാകാനും സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.