വിദ്വേഷ മുദ്രാവാക്യം: പത്തു വയസുകാരന്റെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

വിദ്വേഷ മുദ്രാവാക്യം: പത്തു വയസുകാരന്റെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിനിടെ മതവിദ്വേഷ മുദ്രവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പള്ളുരുത്തിയിലെ ഇവരുടെ വീട്ടിലെത്തിയാണ് കുട്ടിയുടെ പിതാവ് അസ്‌കര്‍ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടു പോയി. ഇതിനെതിരെ പ്രതിഷേധ പ്രകടനവുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിനു മുന്നിലെത്തിയിരുന്നു.

വിദ്വേഷ മുദ്രവാക്യം മുഴക്കിയ കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കാനാണ് തീരുമാനം. മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.

ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം പള്ളുരുത്തിയിലെ കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു.

വിദ്വേഷ മുദ്രാവാക്യം വിളിയില്‍ അസ്വസ്ഥത രേഖപ്പെടുത്തിയ ഹൈക്കോടതി സംഘാടകര്‍ക്കെതിരേ ശക്തമായനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മന്ദഗതിയിലായിരുന്ന പൊലീസ് അന്വേഷണം ഊര്‍ജിതമായതും ഇരുപതിലധികം പ്രതികളെ അറസ്റ്റു ചെയ്തതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.