ചവറയില്‍ ഥാനാര്‍ഥിയെ ഉറപ്പിച്ച്‌ യു.ഡി.എഫ്; നേരത്തേ തയാറെന്ന് എല്‍.ഡി.എഫ്

ചവറയില്‍ ഥാനാര്‍ഥിയെ ഉറപ്പിച്ച്‌ യു.ഡി.എഫ്; നേരത്തേ തയാറെന്ന് എല്‍.ഡി.എഫ്

കൊല്ലം: സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപനം വന്നതിെന്‍റ പിറ്റേന്നുതന്നെ, ചവറയിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ച്‌ ആര്‍.എസ്.പി. ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ആര്‍.എസ്.പി സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഷിബു ബേബിജോണിെന്‍റ സ്ഥാനാര്‍ഥിത്വത്തിന് ഒൗദ്യോഗിക അംഗീകാരം നല്‍കി. പ്രഖ്യാപനം യു.ഡി.എഫ് നേതൃത്വത്തില്‍ നിന്നാവും ഉണ്ടാവുക. നേരത്തേ തീരുമാനിച്ചിരുന്ന യോഗമാണെങ്കിലും ഇന്ന് ചേരുന്ന യു.ഡി.എഫ് ജില്ല നേതൃയോഗം തെരഞ്ഞെടുപ്പ് സംബന്ധിച്ച തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യും.

അതേസമയം, സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം പാര്‍ട്ടി സംസ്ഥാന നേതൃത്വം കൈക്കൊള്ളുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന്‍ അറിയിച്ചു. എല്‍.ഡി.എഫിെന്‍റ ഉറച്ച മണ്ഡലങ്ങളിലൊന്നായ ചവറയില്‍ സ്ഥാനാര്‍ഥി ആരായാലും തെരഞ്ഞെടുപ്പിന് തങ്ങള്‍ നേരത്തേ തന്നെ തയാറാണ്. ക്ഷേമ പെന്‍ഷന്‍ വര്‍ധന, തൊഴിലാളികള്‍ക്കുള്ള ആശ്വാസ പദ്ധതികള്‍, കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം അടക്കം സര്‍ക്കാറിെന്‍റ നേട്ടങ്ങള്‍ ഏറെ പറയാനുണ്ട്. അത് ജനങ്ങള്‍ ഉള്‍െക്കാള്ളുക തന്നെ െചയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍. വിജയന്‍ പിള്ളയുടെ നിര്യാണത്തെത്തുടര്‍ന്ന്, മാര്‍ച്ചില്‍ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചിരുെന്നന്നും അത് ഒന്നുകൂടി സജീവമാക്കുകയേ വേണ്ടൂ എന്നും ആര്‍.എസ്.പി ജില്ല സെക്രട്ടറി കെ.എസ് വേണുഗോപാല്‍ പറഞ്ഞു. തികഞ്ഞ െഎക്യത്തോടെയാണ് യു.ഡി.എഫ് പ്രവര്‍ത്തനം. ശക്തമായ സംഘടന സംവിധാനം ആര്‍.എസ്.പിക്ക് ചവറയിലുണ്ട്. അതുകൊണ്ട് പ്രവര്‍ത്തനം പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.

ശക്തനായ സ്ഥാനാര്‍ഥി തന്നെയാവും ചവറയില്‍ മത്സരിക്കുകയെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് മണ്ഡലത്തിെന്‍റ ചുമതല നല്‍കിയിട്ടുണ്ട്. സംഘടന സംവിധാനം മണ്ഡലത്തില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.