ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. അനന്തനാഗിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈന്യം ഒരു ഭീകരനെ കൂടി വധിച്ചു. അനന്തനാഗ് ജില്ലയിലെ കൊക്കര്‍നാഗിലുള്ള തെംഗ്പോ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

നേരത്തെ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റൊരു ഭീകരനെ കൂടി സൈന്യം വധിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കൊല്ലപ്പെട്ട

തീവ്രവാദികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് കാശ്മീര്‍ സോണ്‍ പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ നാല് ഭീകരരെ വധിച്ചിരുന്നു. ജെയ്ഷ ഭീകരരാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ഡ്രാച്ച് മേഖലയില്‍ നിന്ന് മൂന്ന് ഭീകരരും മൂലു മേഖലയില്‍ നിന്ന് ഒരു ഭീകരനെയുമാണ് വധിച്ചത്.

പ്രദേശത്ത് നിന്ന് റൈഫിളുകളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.