ഖത്തറില്‍ വമ്പന്‍ അട്ടിമറികള്‍: ജയിച്ചിട്ടും ജര്‍മനി പുറത്ത്; സ്പെയ്നിനെ വീഴ്ത്തി ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

ഖത്തറില്‍ വമ്പന്‍ അട്ടിമറികള്‍: ജയിച്ചിട്ടും ജര്‍മനി പുറത്ത്; സ്പെയ്നിനെ വീഴ്ത്തി ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും അട്ടിമറി. കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ സ്‌പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.

വിജയം അനിവാര്യമായ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ 2010ലെ ചാമ്പ്യന്മാരായ സ്‌പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ജപ്പാന്‍ തിരിച്ചുവരവ് നടത്തിയത്.

ജപ്പാനോട് സ്‌പെയിന്‍ പരാജയപ്പെട്ടെങ്കിലും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പിലെ ഇ-യിലെ മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ജര്‍മ്മനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയെങ്കിലും(4-2) ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. കളി ജയിച്ചെങ്കിലും ഗോള്‍ശരാശരിയാണ് ജര്‍മനിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്.

സ്‌പെയിനും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ജപ്പാന്‍ പ്രീക്വാര്‍ട്ടറിലെത്തുന്നത്. ഡിസംബര്‍ അഞ്ചിന് അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രെയോഷ്യയാണ് ജപ്പാന്റെ എതിരാളികള്‍. റിറ്റ്‌സു ഡൊവാന്‍, ആവോ ടനാക എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയത്.

അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജര്‍മനി ജയിച്ചത്. കോസ്റ്ററിക്കയ്ക്കെതിരെ കെയ് ഹാവര്‍ട്‌സിന്റെ ഇരട്ടഗോളും (73, 85), സെര്‍ജിയോ ഗ്നാബ്രി (10), നിക്കോള ഫുല്‍ക്രുഗ്(89) എന്നിവരുടെ ഗോളുകളിലാണ് കോസ്റ്ററിക്കയ്‌ക്കെതിരെ ആധികാരിക ജയം ജര്‍മനിന സ്വന്തമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിന് മുന്‍പ് നടന്ന 16 ലോകകപ്പുരകളിലും ജര്‍മനി നോക്കൗട്ടില്‍ എത്തിയിരുന്നു. ഗ്രൂപ്പ് ഇ-യില്‍നിന്ന് കോസ്റ്ററിക്കയും പുറത്തായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.