സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊന്ന് എടിഎം വാനില്‍ നിന്നും എട്ട് ലക്ഷം രൂപ കവര്‍ന്നു

സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊന്ന് എടിഎം വാനില്‍ നിന്നും എട്ട് ലക്ഷം രൂപ കവര്‍ന്നു

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം എടിഎമ്മില്‍ നിക്ഷേപിക്കാന്‍ വാനില്‍ കൊണ്ടുവന്ന പണം കവര്‍ന്നു.

എട്ട് ലക്ഷം രൂപയാണ് തട്ടിയെടുത്തെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി വസീറാബാദ് ജഗത്പൂര്‍ മേല്‍പ്പാലത്തിന് സമീപം ഇന്ന് വൈകുന്നേരും അഞ്ചിനായിരുന്നു സംഭവം.

ഐസിഐസിഐ ബാങ്ക് എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ത്തിയ വാനില്‍ നിന്നാണ് പണം കവര്‍ന്നത്. വാന്‍ നിര്‍ത്തിയിട്ട സമയത്ത് പിന്നില്‍ നിന്ന് വന്ന അജ്ഞാതന്‍ സുരക്ഷാ ജീവനക്കാരന് നേരെ നിറയൊഴിച്ച ശേഷം പണവുമായി കടന്നുകളയുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സാഗര്‍ സിങ് അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ജീവനക്കാരന്‍ ജയ് സിങ്ങിനെ (55) ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒന്നിലധികം പൊലീസ് സംഘത്തിന് രൂപം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.