അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ആറ് പേര്‍ക്ക് ജീവഹാനി

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ആറ് പേര്‍ക്ക് ജീവഹാനി

കാലിഫോര്‍ണിയ: അമേരിക്കയിലുണ്ടായ വെടിവയ്പ്പില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ തുലാരെ കൗണ്ടിയില്‍ ഗോഷെനിലുള്ള ഒരു വീട്ടിലാണ് വെടിവയ്പ്പ് നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

ആറ് മാസം പ്രായമുള്ള കുഞ്ഞും കൗമാരക്കാരിയായ അമ്മയും ഉള്‍പ്പെടെയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും തലയിലാണ് വെടിയേറ്റത്.

ലോസ് ഏഞ്ചല്‍സിനും സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന 5,400 പേര്‍ താമസിക്കുന്ന ഗോഷെന്‍ എന്ന കര്‍ഷക ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

സംഭവത്തിന് പിന്നില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട ഗുണ്ടാ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരാഴ്ച മുമ്പ്, ടിസിഎസ്ഒ ഡിറ്റക്ടീവുകള്‍ ഈ വീട്ടില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. 2021-ല്‍ അമേരിക്കയില്‍ ഏകദേശം 49,000 പേര്‍ വെടിയേറ്റ് മരിച്ചു, അതില്‍ പകുതിയിലേറെയും ആത്മഹത്യകളാണെന്നാണ് കണക്ക്. ഇതിനു പുറമേ ആയുധം സൂക്ഷിക്കുന്നവരും ഏറെയാണിവിടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.