പ്രവാസി ക്ഷേമനിധി ബോര്‍ഡിലും തിരിമറി; പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി 68 ലക്ഷം രൂപ വെട്ടിച്ചു

പ്രവാസി ക്ഷേമനിധി ബോര്‍ഡിലും തിരിമറി; പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി 68 ലക്ഷം രൂപ വെട്ടിച്ചു

തിരുവനന്തപുരം: സോഫ്റ്റ് വെയറില്‍ തിരുത്തല്‍ വരുത്തി പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തല്‍. ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തിയെന്നാണ് കെല്‍ട്രോണിന്റെയും പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും കണ്ടെത്തല്‍.

ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ഓഫീസ് അറ്റന്‍ഡര്‍ ലിനയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ആറ്റിങ്ങല്‍ സ്വദേശി സുരേഷ് ബാബുവിന്റെ അംഗത്വത്തില്‍ മാറ്റങ്ങള്‍ വരുത്തി പത്തനംതിട്ട സ്വദേശി ജോസഫിന് പെന്‍ഷന്‍ നല്‍കിയത് വിവാദമായിരുന്നു.

എന്നാലിത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് സിഇഒയുടെ ആവശ്യപ്രകാരം കെല്‍ട്രോണും പിന്നെ പൊലീസിന്റെ രഹസ്യാന്വേഷണത്തിലും തെളിഞ്ഞത്. 11.07.2022 മുതല്‍ 26.08.22 വരെയുള്ള കാലയളവില്‍ 24 അംഗങ്ങളുടെ അക്കൗണ്ടുകളിലാണ് തിരുത്തല്‍ വരുത്തിയത്.

പ്രവാസി ക്ഷേമ നിധി ബോര്‍ഡിനായി കെല്‍ട്രോണാണ് സോഫ്റ്റുവയര്‍ തയ്യാറാക്കി നല്‍കിയത്. മുടങ്ങി കിടക്കുന്ന അക്കൗണ്ടുകളില്‍ അനര്‍ഹരെ തിരുകി കയറ്റി പണം തട്ടിയത് സോഫ്റ്റുവെയറിലെ പിഴവാണോയെന്നായിരുന്നു അന്വേഷണം.

സോഫ്റ്റുവയറിലെ സുരക്ഷയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കെല്‍ട്രോണിന്റെ കണ്ടെത്തതല്‍. സോഫ്റ്റുവയര്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഓരോ അക്കൗണ്ടും പരിശോധിക്കാന്‍ അഡ്മിന്‌ട്രേറ്റര്‍ക്ക് പ്രത്യേക യൂസര്‍ ഐഡിയും നല്‍കിയിട്ടുണ്ട്.

ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഐഡികള്‍ വഴിയാണ് കൃത്രിമം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പൊലിസന്വേഷണത്തിലും ക്രമക്കേട് ശരിവച്ചിരുന്നു.

പ്രവാസി ക്ഷേമ ബോര്‍ഡിലെ ജീവനക്കാരില്‍ മിക്കവരും താല്‍ക്കാലിക ജീവനക്കാരാണ്. ഭൂരിപക്ഷം പേരും രാഷ്ട്രിയ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളുമാണ്. ഈ താല്‍ക്കാലിക ജീവനക്കാരാണ് പെന്‍ഷന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

അന്വേഷണം എത്തിനില്‍ക്കുന്നതും ഇവരില്‍ ചിലരിലേക്ക് തന്നെയാണ്. ഓണ്‍ ലൈനായിട്ടും അല്ലാതെയും പെന്‍ഷന്‍ പണം അടയ്ക്കാം. പ്രവാസികളില്‍ നിന്നും ഏജന്റുമാര്‍ ശേഖരിച്ച് നല്‍കുന്ന പണത്തിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്. പണം നല്‍കുമ്പോള്‍ പ്രത്യേക രസീതൊന്നും നല്‍കാറില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.