'ഞങ്ങളുടെ സൈന്യം ഉക്രെയ്‌നികളെ പീഡിപ്പിച്ചു': റഷ്യൻ സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റുപറച്ചിൽ

'ഞങ്ങളുടെ സൈന്യം ഉക്രെയ്‌നികളെ പീഡിപ്പിച്ചു': റഷ്യൻ സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റുപറച്ചിൽ

ഉക്രെയ്‌നികളെ ക്രൂരമായ ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കിയിരുന്നതായി മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ. പുരുഷന്മാർക്ക് നേരെ വെടിയുതിർക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മുതിർന്ന ഉദ്യോഗസ്ഥനായ കോൺസ്റ്റാന്റിൻ യെഫ്രെമോവ് ബിബിസിയോട് വെളിപ്പെടുത്തി.

പ്രത്യേക അഭിമുഖത്തിനുശേഷം തന്നെ ഇപ്പോൾ റഷ്യ രാജ്യദ്രോഹിയും കൂറുമാറ്റക്കാരനുമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. യെഫ്രെമോവ് നിരവധി തവണ സൈന്യത്തിൽ നിന്ന് രാജിവയ്ക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ ഉക്രെയ്നിലേക്ക് മടങ്ങാൻ വിസമ്മതിച്ചതിന് അദ്ദേഹത്തെ സൈന്യത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹം റഷ്യയിൽ നിന്ന് രക്ഷപെട്ടു.

മെലിറ്റോപോൾ നഗരം ഉൾപ്പെടെയുള്ള സപ്പോരിജിയ മേഖലയിലായിരുന്നു മുമ്പ് യെഫ്രെമോവ് സേവനം അനുഷ്ടിച്ചിരുന്നത്. 2022 ഫെബ്രുവരി 10 നാണ് ഒമ്പത് വർഷം മുമ്പ് റഷ്യ പിടിച്ചെടുത്ത ഉക്രെയ്‌നിയൻ ഉപദ്വീപായ ക്രിമിയയിൽ എത്തിയത്. 42-ാമത് മോട്ടോറൈസ്ഡ് റൈഫിൾ ഡിവിഷന്റെ കുഴിബോംബ് നീക്കം ചെയ്യാനുള്ള യൂണിറ്റിന്റെ തലവനായിരുന്നു അദ്ദേഹം. തന്റെ സൈന്യത്തിൽ ഉണ്ടായിരുന്ന അംഗങ്ങൾ ഉക്രെയ്നിലെ അധിനിവേശ പ്രദേശങ്ങൾ കൊള്ളയടിക്കുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

കൂടാതെ ഒരു റഷ്യൻ കേണലിന്റെ നേതൃത്വത്തിൽ ക്രൂരമായ ചോദ്യം ചെയ്യൽ സെഷനുകൾ വിവരിക്കും അതിൽ പുരുഷന്മാരെ വെടിവെച്ച് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടായിരുന്നുവെന്ന് യെഫ്രെമോവ് വിവരിക്കുന്നു.


റഷ്യയിലെ വടക്കൻ കോക്കസസിലെ ചെച്നിയ സ്വദേശിയായിരുന്ന അദ്ദേഹത്തെയും സംഘത്തെയും "സൈനിക അഭ്യാസത്തിനായി" ഉക്രെയ്‌നിലേക്ക് അയച്ചപ്പോൾ യുദ്ധമുണ്ടാകുമെന്ന് ആ സമയത്ത് ആരും വിശ്വസിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. എല്ലാവരും കരുതിയത് ഇതൊരു ഡ്രിൽ മാത്രമാണെന്നാണ്. മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും യുദ്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു" യെഫ്രെമോവ് വ്യക്തമാക്കി.

ജോലി ഉപേക്ഷിക്കാൻ ഭയപ്പെട്ടു

റഷ്യൻ സൈന്യം അവരുടെ യൂണിഫോമിൽ തിരിച്ചറിയൽ അടയാളങ്ങൾ രേഖപ്പെടുത്തുന്നതും സൈനിക ഉപകരണങ്ങളിലും വാഹനങ്ങളിലും "Z" എന്ന അക്ഷരം വരയ്ക്കുന്നതും യെഫ്രെമോവ് ഓർത്തെടുത്തു. ദിവസങ്ങൾക്കുള്ളിൽ റഷ്യ അതിന്റെ "പ്രത്യേക സൈനിക നടപടി" എന്ന് വിളിക്കുന്നതിന്റെ പ്രതീകമായി "Z" മാറി.

എന്നാൽ തനിക്ക് ഇതിലൊന്നും യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് യെഫ്രെമോവ് അവകാശപ്പെടുന്നു.

"ഞാൻ ജോലിയിൽ നിന്നും രാജിവയ്ക്കാൻ തീരുമാനിച്ചു. എന്റെ കമാൻഡറുടെ അടുത്ത് പോയി എന്റെ നിലപാട് വിശദീകരിച്ചു. എന്നാൽ അദ്ദേഹം എന്നെ രാജ്യദ്രോഹിയെന്നും ഭീരുവെന്നും എന്ന് വിളിച്ച് ആക്ഷേപിച്ച ശേഷം ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ അടുത്തേക്ക് കൊണ്ടുപോയി" അദ്ദേഹം പറഞ്ഞു.

"ഞാൻ എന്റെ തോക്ക് ഉപേക്ഷിച്ച് ഒരു ടാക്സിയിൽ കയറി പോയി. ചെച്നിയയിലെ എന്റെ വീട്ടിലേക്ക് മടങ്ങാനും ഔദ്യോഗികമായി രാജിവയ്ക്കാനും ഞാൻ ആഗ്രഹിച്ചു. തുടർന്ന് എന്റെ കൂടെ ജോലി ചെയ്തിരുന്നവർ എന്നെ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകി. ജോലി ഉപേക്ഷിച്ചതിന് എന്നെ 10 വർഷം വരെ ജയിലിൽ അടയ്ക്കുമെന്ന് ഒരു കേണൽ പറഞ്ഞിരുന്നു. അദ്ദേഹം അത് പോലീസിനെ അറിയിക്കുകയും ചെയ്തു" യെഫ്രെമോവ് വിശദീകരിച്ചു.

പിന്നീട് താൻ ഒരു സൈനിക അഭിഭാഷകനോട് അഭിപ്രായം തേടുകയും അദ്ദേഹം തീരുമാനത്തിൽ നിന്നും പിന്മാറാൻ ഉപദേശിക്കുകയും ചെയ്തു. ജയിലിൽ അടയ്ക്കപ്പെടുമെന്ന ഭയത്താൽ താൻ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നുവെന്ന് യെഫ്രെമോവ് കൂട്ടിച്ചേർത്തു.

സൈക്കിളുകളും പുൽത്തകിടികളും വരെ കൊള്ളയടിച്ചു

തിരികെയെത്തിയ യെഫ്രെമോവിനെ ഒരു റൈഫിൾ പ്ലാറ്റൂണിന്റെ താൽക്കാലിക ചുമതല ഏൽപ്പിച്ചു. റഷ്യൻ അധിനിവേശത്തിന് മൂന്ന് ദിവസത്തിന് ശേഷം ഫെബ്രുവരി 27 ന്, അധിനിവേശ ക്രിമിയയിൽ നിന്ന് വടക്കോട്ട് നീങ്ങാൻ തന്നോടും സംഘത്തോടും ഉത്തരവിട്ടതായി അദ്ദേഹം പറയുന്നു. തുടർന്ന് അവർ മെലിറ്റോപോൾ നഗരത്തിലേക്ക് പോയി.

അവിടെ സൈനികരും ഓഫീസർമാരും തങ്ങളാൽ കഴിയുന്നതെല്ലാം പിടിച്ചെടുത്തു. അവർ വിമാനങ്ങളിൽ എല്ലായിടത്തും സഞ്ചരിച്ചു, എല്ലാ കെട്ടിടങ്ങളിലൂടെയും കടന്നുപോയി. ഒരു പട്ടാളക്കാരൻ ഒരു പുൽത്തകിടി വരെ എടുത്തുകൊണ്ടുപോയി. ബക്കറ്റുകൾ, കോടാലികൾ, സൈക്കിളുകൾ തുടങ്ങി എല്ലാം അവരുടെ ട്രക്കുകളിൽ കയറ്റി.

ഒന്നര മാസത്തോളം അദ്ദേഹവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എട്ട് സൈനികരും അവിടെ ഒരു റഷ്യൻ പീരങ്കി യൂണിറ്റിന് കാവൽ നിന്നിരുന്നു.

ഉക്രെയ്‌നികളെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു

കോൺസ്റ്റാന്റിൻ യെഫ്രെമോവിന്റെ സംഘം ഏപ്രിലിൽ മെലിറ്റോപോളിന്റെ വടക്കുകിഴക്ക് ബിൽമാക് പട്ടണത്തിയപ്പോൾ അവിടെ, ഉക്രെയ്‌നിയൻ തടവുകരോട് ചോദ്യം ചെയ്യുന്നതും മോശമായി പെരുമാറുന്നതും താൻ കണ്ടുവെന്നും അദ്ദേഹം പറയുന്നു.

ഒരിക്കൽ ഒരു സ്‌നൈപ്പറിനെ തടവുകാരനായി കൊണ്ടുവന്നു. റഷ്യൻ കേണൽ അവനെ അടിക്കുകയും അയാളുടെ ട്രൗസർ വലിച്ചെറിയുകയും ചെയ്തു. അയാൾ വിവാഹിതനാണെന്ന് മനസിലാക്കിയ കേണൽ ആ തടവുകാരനെ ഒരു പെൺകുട്ടിയാക്കി അയാളുടെ ഭാര്യക്ക് വീഡിയോ അയയ്ക്കാൻ ഉത്തരവിട്ടുവെന്നും യെഫ്രെമോവ് വിശദീകരിച്ചു.

മറ്റൊരിക്കൽ തന്റെ യൂണിറ്റിലെ ഒരു തടവുകാരന്റെ പല്ലുകളിൽ ചിലത് കേണൽ അടിച്ചു പൊട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം കേണൽ ഒരു തടവുകാരന്റെ നെറ്റിയിൽ ഒരു തോക്ക് വെച്ചുകൊണ്ട് "ഞാൻ മൂന്ന് വരെ എണ്ണാൻ പോകുന്നു, എന്നിട്ട് നിങ്ങളുടെ തലയിൽ വെടിവയ്ക്കും" എന്ന് പറഞ്ഞു. മൂന്ന് വരെ എണ്ണിയ കേണൽ അവന്റെ തലയുടെ ഇരുവശത്തേക്കും വെടിയുതിർത്തു. പേടിച്ചു പോയ അയാൾ കണ്ണടച്ചിരുന്നു. പിന്നീട് കേണൽ അവനോട് ആക്രോശിക്കാൻ തുടങ്ങിയെങ്കിലും ആ തടവുകാരൻ ബധിരനായി പോയിരുന്നു.

മാത്രമല്ല ഉക്രെയ്‌നികൾക്ക് സാധാരണ ഭക്ഷണം നൽകരുതെന്ന് കേണൽ ഉത്തരവിട്ടിരുന്നു. അവർക്ക് വെള്ളവും കനം കുറഞ്ഞ ബിസ്‌ക്കറ്റും മാത്രമാണ് നൽകിയത്. എന്നാൽ താൻ അവരെ സംരക്ഷിക്കാൻ ശ്രമിച്ചതായി യെഫ്രെമോവ് പറയുന്നു."ഞങ്ങൾ അവർക്ക് ചൂട് ചായയും സിഗരറ്റും നൽകാൻ ശ്രമിച്ചു. കൂടാതെ തടവുകാർ വെറും നിലത്ത് ഉറങ്ങാതിരിക്കാൻ തന്റെ ആളുകൾ അവർക്ക് പുല്ല് എറിഞ്ഞുകൊടുത്തു" എന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു ചോദ്യം ചെയ്യലിനിടെ കേണൽ ഒരു തടവുകാരന്റെ കൈയിലും വലതു കാലിലും കാൽമുട്ടിന് താഴെയും എല്ലുകൾ തല്ലിയൊടിച്ചുവെന്നും യെഫ്രെമോവ് പറയുന്നു. തുടർന്ന് യെഫ്രെമോവിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായി അവനെ ഒരു റഷ്യൻ യൂണിഫോം ധരിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അയാൾ ഒരു ഉക്രെയ്‌നിയൻ യുദ്ധത്തടവുകാരനാണെന്ന് പറയരുതെന്ന് അയാൾ നിർദേശം നൽകിയിരുന്നു. കാരണം ഡോക്ടർമാർ അയാളെ ചികിത്സിക്കാൻ വിസമ്മതിക്കും. അല്ലെങ്കിൽ പരിക്കേറ്റ റഷ്യൻ സൈനികർ കേൾക്കും. അവർ ആ തടവുകാരനെ വെടിവെച്ച് കൊല്ലും, അത്തരം ഒരു അവസ്ഥയുണ്ടായാൽ തങ്ങൾക്ക് അവരെ തടയാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം ആരോപണങ്ങളോട് റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചില്ല.

യുദ്ധത്തടവുകാരോട് മോശമായി പെരുമാറുന്നത് അംഗീകരിക്കില്ല

ഉക്രെയിനിലെ യുദ്ധത്തിൽ തടവുകാരോട് മോശമായി പെരുമാറിയ കേസുകൾ യുഎൻ മനുഷ്യാവകാശ ഓഫീസ് രേഖപ്പെടുത്തുന്നുണ്ട്. ഉക്രെയ്‌നികളും റഷ്യക്കാരുമായ 400 ലധികം യുദ്ധത്തടവുകാരെ അഭിമുഖം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തടവിലാക്കപ്പെടുന്നവർ വൈദ്യുതാഘാതമേറ്റും, ആളുകളെ തൂക്കിലേറ്റുന്നതും തല്ലുന്നതും ഉൾപ്പെടെയുള്ള മുഴുവൻ പീഡന രീതികൾക്കും വിധേയമായേക്കാമെന്ന് ഉക്രെയ്ൻ ആസ്ഥാനമായുള്ള യുഎൻ നിരീക്ഷണ സംഘത്തിന്റെ തലവനായ മട്ടിൽഡ ബോഗ്നർ പറയുന്നു.

അവർ തടങ്കൽ സ്ഥലങ്ങളിൽ എത്തുമ്പോൾ തടവുകാരെ തല്ലികൊണ്ടാണ് സ്വാഗതം ചെയ്യുന്നത്. മാത്രമല്ല പലപ്പോഴും ഭക്ഷണവും വെള്ളവും അവർക്ക് അപര്യാപ്തമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. റഷ്യൻ യുദ്ധത്തടവുകാരും മർദനവും വൈദ്യുതാഘാതവും അനുഭവിച്ചിട്ടുണ്ട്. എങ്കിലും താരതമ്യേന ഉക്രെയ്ൻ തടവുകാരാണ് കൂടുതൽ ദുരിതമനുഭവിക്കേണ്ടതായി വരുന്നത്.

അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധത്തടവുകാരോട് ഏതെങ്കിലും തരത്തിലുള്ള പീഡനമോ മോശമായ പെരുമാറ്റമോ നിരോധിച്ചിരിക്കുന്നുവെന്നും ഇത് ആരുചെയ്താലും അംഗീകരിക്കാം കഴിയില്ലെന്നും ബോഗ്നർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.