ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മെയ് ആറിന്‌; അഭിഷേകത്തിനുള്ള വിശുദ്ധ തൈലം ജറുസലേമില്‍ തയാറായി

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മെയ് ആറിന്‌; അഭിഷേകത്തിനുള്ള വിശുദ്ധ തൈലം ജറുസലേമില്‍ തയാറായി

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ വേളയില്‍ അദ്ദേഹത്തെ അഭിഷേകം ചെയ്യാനുള്ള വിശുദ്ധ തൈലം ജറുസലേമില്‍ തയാറാക്കി. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മെയ് ആറിനാണ് ചാള്‍സ് രാജാവിന്റെ കിരീടധാരണം.

ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസായ തിയോഫിലോസ് മൂന്നാമന്‍, നഗരത്തിലെ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഹോസാം നൗം എന്നിവര്‍ ചര്‍ച്ച് ഓഫ് ഹോളി സെപല്‍ച്ചറില്‍ തൈലത്തിന്റെ വിശുദ്ധീകരണ ചടങ്ങ് നടത്തിയതായി കൊട്ടാരം അറിയിച്ചു.
ക്രിസ്സം ഓയില്‍ എന്നാണ് ഈ തൈലം അറിയപ്പെടുന്നത്. ഇപ്പോള്‍ ഹോളി സെപല്‍ച്ചര്‍ നിലകൊള്ളുന്നിടത്താണ് യേശു ക്രൂശിക്കപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്.


ചാള്‍സ് രാജാവിന്റെ കിരീടധാരണ വേളയില്‍ അഭിഷേകം ചെയ്യാനുള്ള വിശുദ്ധ തൈലം

വിശുദ്ധ തൈലത്തിന്റെ പവിത്രീകരണം ജറുസലമിലെ തിരുക്കല്ലറയുടെ പള്ളിയില്‍ നടന്നു. മേയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചടങ്ങില്‍ ഈ തൈലം 74കാരനായ രാജാവിന്റെ ശിരസിലും നെഞ്ചിലും കൈകകളിലും പൂശും. ചാള്‍സ് മൂന്നാമന്‍ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. രാജാവിന്റെ ഭാര്യ കാമിലയെയും തൈലം പൂശി രാജപത്‌നിയായി പ്രഖ്യാപിക്കും.

'കിരീടധാരണവും വിശുദ്ധഭൂമിയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധമാണ് ഇതു കാണിക്കുന്നതെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. പുരാതന രാജാക്കന്മാര്‍ മുതല്‍ രാജാക്കന്മാര്‍ ഈ പുണ്യസ്ഥലത്ത് നിന്നുള്ള തൈലം കൊണ്ടാണ് അഭിഷേകം ചെയ്യപ്പെടുന്നത്. രാജാവിനെയും രാജ്ഞിയെയും അഭിഷേകം ചെയ്യുമ്പോള്‍, അവര്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ''അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ചാള്‍സ് രാജാവിന്റെ മുത്തശ്ശി ഗ്രീസിലെ ആലിസ് രാജകുമാരിയെ സംസ്‌കരിച്ച മൗണ്ട് ഓഫ് ഒലീവ്‌സിലെ രണ്ട്‌ ആശ്രമങ്ങളുടെ ഒലീവ് തോട്ടങ്ങളില്‍ നിന്ന് ശേഖരിച്ച ഒലീവില്‍ നിന്ന് എണ്ണയെടുത്ത് സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ബത്‌ലഹമിനു സമീപമാണ് ഈ തൈലം തയാറാക്കിയത്. ജറുസലമിലെ തിയോഫിലോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസും ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ് റവ. ഹൊസാം നാവുമും ചേര്‍ന്നാണ് പവിത്രീകരണ ചടങ്ങ് നടത്തിയതെന്ന് കിരീടധാരണ ചടങ്ങില്‍ പ്രധാന കാര്‍മികത്വം വഹിക്കുന്ന കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.