റഷ്യയ്ക്ക് യു.എന്‍ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം: രൂക്ഷ വിമര്‍ശനവുമായി അമേരിക്കയും ഉക്രെയ്‌നും

റഷ്യയ്ക്ക് യു.എന്‍ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം: രൂക്ഷ വിമര്‍ശനവുമായി  അമേരിക്കയും ഉക്രെയ്‌നും

കീവ്: ഏപ്രിലില്‍ മാസത്തില്‍ റഷ്യ യു.എന്‍ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയും ഉക്രെയ്‌നും.

യു.എന്‍ ചാര്‍ട്ടര്‍ നിരന്തരം ലംഘിക്കുകയും അയല്‍ രാജ്യത്ത് അധിനിവേശം നടത്തുകയും ചെയ്ത റഷ്യയ്ക്ക് യു.എന്‍ രക്ഷാസമിതിയില്‍ ഒരു സ്ഥാനവുമില്ലെന്നും നിര്‍ഭാഗ്യവശാല്‍ അവര്‍ രക്ഷാസമിതിയില്‍ ഉണ്ടായിപ്പോയെന്നും വൈറ്റ് ഹൗസ് വക്താവ് കരൈന്‍ ജീന്‍ പിയറി പറഞ്ഞു.

റഷ്യയുടെ അധ്യക്ഷ സ്ഥാനം അന്താരാഷ്ട്ര സമൂഹത്തിന്റെ കരണത്തേറ്റ അടിയാണെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചു. അതൊരു ചീത്ത തമാശയാണെന്നും അവര്‍ അധ്യക്ഷ സ്ഥാനത്തെ പരിഹസിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാസമിതിയിലെ 15 രാജ്യങ്ങള്‍ ഓരോ മാസവും അധ്യക്ഷ സ്ഥാനം വഹിക്കുന്നതാണ് രീതി. 2022 ഫെബ്രുവരിയിലാണ് റഷ്യ ഇതിനു മുമ്പ് അധ്യക്ഷ സ്ഥാനം വഹിച്ചത്. 'കാര്യക്ഷമമായ ബഹുമുഖത്വം' എന്ന വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് അധ്യക്ഷത വഹിക്കുന്നത്.

ഏപ്രില്‍ 25ന് പശ്ചിമേഷ്യ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.