യുപിയില്‍ വീണ്ടും തോക്ക് ആക്രമണം; പരീക്ഷ കഴിഞ്ഞ് വരികെ വിദ്യാര്‍ഥിനിയെ രണ്ടംഗ സംഘം റോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി

യുപിയില്‍ വീണ്ടും തോക്ക് ആക്രമണം; പരീക്ഷ കഴിഞ്ഞ് വരികെ വിദ്യാര്‍ഥിനിയെ രണ്ടംഗ സംഘം റോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി

ലഖ്നൗ: മുന്‍ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിനിയും വെടിയേറ്റ് മരിച്ചു. ജൗലാന്‍ ജില്ലയില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കോളജ് വിദ്യാര്‍ഥിനിയെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തിയത്.

പൊലീസ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അടുത്തായി തിരക്കേറിയ റോഡിലാണ് കൊലപാതകം. തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞെങ്കിലും ഒരാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

രാം ലഖന്‍ പട്ടേല്‍ മഹാവിദ്യാലയത്തിലെ ബിഎ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട രോഷിണി അഹിര്‍വാര്‍ (21). 11 മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരില്‍ ഒരാളാണ് നാടന്‍ തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നാട്ടുകാര്‍ ഓടിയെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തോക്കുപേക്ഷിച്ച് ഇരുവരും കടന്നുകളയുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ രാജ് അഹിര്‍വാര്‍ എന്ന യുവാവിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായും അന്വേഷണം തുടരുന്നതായും ജൗലാന്‍ പോലീസ് സൂപ്രണ്ട് ഡോ. ഇരാജ് രാജ അറിയിച്ചു.

തുടര്‍ച്ചയായുണ്ടാകുന്ന തോക്ക് ആക്രമണങ്ങളിലും കൊലപാതകങ്ങളിലും കടുത്ത വിമര്‍ശനമാണ് യോഗി സര്‍ക്കാരിനെതിരെ ഉയരുന്നത്. കോളജ് യൂണിഫോമില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.