എതിര്‍പ്പ് അവഗണിച്ച് ഗര്‍ഭഛിദ്രം: കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം

എതിര്‍പ്പ് അവഗണിച്ച് ഗര്‍ഭഛിദ്രം: കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം

വാഷിങ്ടണ്‍: ഗര്‍ഭഛിദ്രം നടത്തിയതിന് യുവാവ് കാമുകിയെ വെടിവെച്ച് കൊന്നു. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. ഗബ്രിയേല ഗോണ്‍സാലസ് എന്ന 26 കാരിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കാമുകന്‍ ഹരോള്‍ഡ് തോംസണെതിരെ (22) കൊലക്കുറ്റം ചുമത്തിയതായി ഡാളസ് പോലീസ് പറഞ്ഞു. ഗര്‍ഭഛിദ്രം അനുവദനീയമായ കൊളറാഡോയിലെത്തിയാണ് യുവതി ഗര്‍ഭഛിദ്രം നടത്തിയത്. കാമുകി ഗര്‍ഭഛിദ്രം നടത്തുന്നത് ആദ്യം മുതലേ ഹരോള്‍ഡ് എതിര്‍ത്തിരുന്നു.

മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടാകാത്ത പക്ഷം ആറാഴ്ചയ്ക്കു ശേഷമുള്ള ഗര്‍ഭച്ഛിദ്രം ടെക്സാസില്‍ നിയമ വിരുദ്ധമാണ്. കൊലപാതകം ദൃശ്യങ്ങള്‍ പാര്‍ക്കിങ് ഏരിയയിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വാക്കുതര്‍ക്കത്തിന് ശേഷം തോംസണ്‍ കാമുകിയുടെ തലയില്‍ വെടിവച്ചു. നിലത്ത് കിടന്നിരുന്ന യുവതിയെ ഇയാള്‍ വീണ്ടും വെടിവെച്ചെന്നും പൊലീസ് പറഞ്ഞു.

യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കാമുകിയെ ശ്വാസം മുട്ടിച്ചതിന് മാര്‍ച്ചില്‍ ഹരോള്‍ഡിനെതിരെ കേസെടുത്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.