ജി.എസ്.ടി ഇ-ഇന്‍വോയ്സിങ്: വിറ്റുവരവ് പരിധി അഞ്ച് കോടി രൂപയാക്കി; ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍

 ജി.എസ്.ടി ഇ-ഇന്‍വോയ്സിങ്: വിറ്റുവരവ് പരിധി അഞ്ച് കോടി രൂപയാക്കി; ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍

കൊച്ചി: അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) വ്യാപാര ഇടപാടുകള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കി. 2017-2018 സാമ്പത്തിക വര്‍ഷം മുതല്‍, മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും വര്‍ഷത്തില്‍ അഞ്ച് കോടിയോ അധികമോ വാര്‍ഷിക വിറ്റ് വരവുള്ള വ്യാപാരികള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ- ഇന്‍വോയ്‌സ് തയാറാക്കണം.

ഇ -ഇന്‍വോയ്‌സിങ് ബാധകമായ വ്യാപാരികള്‍ നികുതി ബാധ്യതയുള്ള ചരക്കുകള്‍ക്കും, സേവനങ്ങള്‍ക്കും കൂടാതെ വ്യാപാരി നല്‍കുന്ന ക്രെഡിറ്റ് /ഡെബിറ്റ് നോട്ടുകള്‍ക്കും ഇ -ഇന്‍വോയ്‌സ് തയാറാക്കണം. നിലവില്‍ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങള്‍ക്കാണ് ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധം.

സെസ് യൂണിറ്റുകള്‍, ഇന്‍ഷുറന്‍സ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്‍സികള്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട് സര്‍വീസ്, മള്‍ട്ടിപ്ലെക്‌സ് സിനിമ അഡ്മിഷന്‍, എന്നീ മേഖലകളെയും ഇ ഇന്‍വോയ്‌സിങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇ-ഇന്‍വോയ്‌സ് എടുക്കാന്‍ ബാധ്യതയുള്ള വ്യാപാരികള്‍ ചരക്കു നീക്കം നടത്തുന്നതിന് മുന്‍പ് തന്നെ ഇ-ഇന്‍വോയ്‌സിങ് നടത്തണം. ഇതിനായി 2023 ആഗസ്റ്റ് ഒന്നിന് മുന്‍പായി ഇ -ഇന്‍വോയ്‌സ് പോര്‍ട്ടലായ einvoice1.gst.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് 'യൂസര്‍ ക്രെഡന്‍ഷ്യല്‍സ്' കൈപ്പറ്റണം. ഇ-വേ ബില്‍ പോര്‍ട്ടലില്‍ 'യൂസര്‍ ക്രെഡന്‍ഷ്യല്‍സ്' ഉള്ള വ്യാപാരികള്‍ക്ക് അതിനായുള്ള യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ഇ- ഇന്‍വോയ്‌സിങ് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യാം.

ഇ-ഇന്‍വോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇന്‍വോയ്‌സ് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്പുട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാവില്ല. ജി.എസ്.ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇ- ഇന്‍വോയ്‌സിങ് ആവശ്യമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.