ഒരുമിച്ച് ജീവിക്കുന്നത് വിവാഹമായി കാണാനാവില്ല; ലിവിങ് ടുഗദര്‍ പങ്കാളികളുടെ വിവാഹമോചന ഹര്‍ജി ഹൈക്കോടതി തള്ളി

ഒരുമിച്ച് ജീവിക്കുന്നത് വിവാഹമായി കാണാനാവില്ല; ലിവിങ് ടുഗദര്‍ പങ്കാളികളുടെ വിവാഹമോചന ഹര്‍ജി  ഹൈക്കോടതി തള്ളി

കൊച്ചി: ലിവിങ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹ മോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല.

സ്പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമ സാധുതയുണ്ടാകുകയുള്ളുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വ്യക്തമാക്കിയത്.

കരാറിന്റെ അടിസ്ഥാനത്തില്‍ 2006 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് എതിരെയുള്ള അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.

ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പെട്ട പങ്കാളികളാണ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. ഉഭയ സമ്മത പ്രകാരമാണ് ഇവര്‍ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കിയത്.

എന്നാല്‍ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാന്‍ കുടുംബ കോടതി തയ്യാറായില്ല. ഇവരുടെ ഹര്‍ജി തള്ളുകയും ചെയ്തു.

ഇതോടെയാണ് ഇരുവരും കുടുംബ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിശദമായ വാദം കേട്ടതിന് ശേഷം ഹൈക്കോടതി ഇവരുടെ അപ്പീല്‍ തള്ളുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.