മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; തായ്ലാന്‍ഡ് യുവതി ബാഗില്‍ കൊണ്ടു വന്നത് 40 കോടി രൂപയുടെ കൊക്കെയ്ന്‍

മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; തായ്ലാന്‍ഡ് യുവതി ബാഗില്‍ കൊണ്ടു വന്നത് 40 കോടി രൂപയുടെ കൊക്കെയ്ന്‍

മുംബൈ: നാല്‍പത് കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി ഇരുപതുകാരിയായ തായ്ലാന്‍ഡ് യുവതി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി.

ആഡിസ് അബാബയില്‍ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐ അന്വേഷണം നടത്തിയത്. ആദ്യപരിശോധനയില്‍ യുവതിയില്‍ നിന്നും പ്രത്യേകിച്ച് തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ വെളള നിറത്തിലുളള പൊടി നിറച്ച കുറച്ച് പാക്കറ്റുകള്‍ കണ്ടത്തിയിരുന്നു.

വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് പാക്കറ്റിലുളളത് കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു. യുവതിക്കെതിരെ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോഫിക് സബ്‌സ്റ്റന്‍സ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ പേര് പുറത്തു വിട്ടിട്ടില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.