വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ്; ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ബിനീഷ് കോടിയേരി മടങ്ങി

വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ്; ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ബിനീഷ് കോടിയേരി മടങ്ങി

കൊച്ചി: വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

ബുധനാഴ്ച രാവിലെ 11 മണിയോടെ അഭിഭാഷകനോടൊപ്പമാണ് ബിനീഷ് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബിനീഷ് ഇഡി ഓഫീസില്‍ നിന്ന് മടങ്ങിയതായാണ് വിവരം.

കേരളത്തില്‍ ബിനീഷ് കോടിയേരിയുടെ കമ്പനി നടത്തിയ ഏതെങ്കിലും സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുണ്ടോ എന്ന് ഇഡി അന്വേഷിച്ചു വരുകയാണ്. ഇതോട് അനുബന്ധിച്ചാണ് ഇഡി ചോദ്യം ചെയ്യലിനായി ബിനീഷിനെ ബുധനാഴ്ച വിളിപ്പിച്ചത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ബിനീഷിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. നേരത്തെ ബെംഗളൂരുവില്‍വെച്ച് ലഹരി മരുന്ന് കടത്തുകേസില്‍ ബിനീഷ് അറസ്റ്റിലായപ്പോഴും ഇ.ഡി. കേസ് എടുത്തിരുന്നു. അന്നത്തെ കേസില്‍ നാലാം പ്രതിയായിരുന്നു ബിനീഷ്.

ലഹരികടത്തു കേസില്‍ അറസ്റ്റിലായ ബിനീഷ് ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. പിന്നീടാണ് ജാമ്യം ലഭിച്ചത്. ലഹരിക്കേസില്‍ ബിനീഷ് പ്രതിയല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.