വന്യജീവികളുടെ ഭീതിയില്‍ വയനാട്; പടമലയില്‍ കടുവയുടെ സാന്നിധ്യം

വന്യജീവികളുടെ ഭീതിയില്‍ വയനാട്; പടമലയില്‍ കടുവയുടെ സാന്നിധ്യം

കല്‍പ്പറ്റ: വയനാട് പടമലയില്‍ കടുവയുടെ സാന്നിധ്യം. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് കടുവയാണോ എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന അജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇപ്പോഴും തുടരുകയാണ്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ് പ്രായമുള്ള ആണ്‍ കടുവ ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രജീഷ് എന്ന കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പിന്നീട് ഈ കടുവയെ പിടിച്ച് തൃശൂര്‍ പുത്തൂര്‍ മൃഗശാലയിലാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.