കോവിഷീല്‍ഡ് വാക്സിന് കൂടുതല്‍ ഗുരുതര പാര്‍ശ്വ ഫലങ്ങള്‍; രക്തം കട്ട പിടിക്കുന്ന അപൂര്‍വ രോഗത്തിനും സാധ്യത: പുതിയ പഠന റിപ്പോര്‍ട്ട്

കോവിഷീല്‍ഡ് വാക്സിന് കൂടുതല്‍ ഗുരുതര പാര്‍ശ്വ ഫലങ്ങള്‍; രക്തം കട്ട പിടിക്കുന്ന അപൂര്‍വ രോഗത്തിനും സാധ്യത: പുതിയ പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്ത ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ആസ്ട്രസെനക്കയുടെ കോവിഡ് വാക്സിന് കൂടുതല്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ടുകള്‍.

വാക്സിന്‍ ഉപയോഗിച്ചവര്‍ക്ക് രക്തം കട്ടപിടിക്കുന്ന ഒരു തരം അവസ്ഥയായ ഇന്‍ഡ്യൂസ്ഡ് ഇമ്മ്യൂണ്‍ ത്രോംബോസൈറ്റോപീനിയ ആന്‍ഡ് ത്രോംബോസിസ് എന്ന രോഗ സാധ്യത കൂടുതലാണ്.

ഇന്ത്യയില്‍ കോവിഷീല്‍ഡായും യൂറോപ്പില്‍ വാക്സെവ്രിയ എന്ന പേരിലുമാണ് ഈ വാക്സിന്‍ വിതരണം ചെയ്തത്. 2021 ല്‍ കോവിഡ് മഹാമാരി രൂക്ഷമായിരിക്കെയാണ് ഈ വാക്സിന്‍ കമ്പനി അവതരിപ്പിച്ചത്. പിന്നാലെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വാക്സിന്‍ കൂടുതലായി ഇറക്കുമതി ചെയ്യുകയും ആളുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നു.

2023 ല്‍ നടത്തിയ പ്രത്യേക ഗവേഷണത്തില്‍ കാനഡ, വടക്കേ അമേരിക്ക, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ സമാനമായ രീതിയില്‍ കണ്ടെത്തല്‍ നടത്തിയിരുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയിലെ ഫ്‌ളിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയും മറ്റ് അന്താരാഷ്ട്ര വിദഗ്ധരും ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച അവരുടെ പുതിയ ഗവേഷണ റിപ്പോര്‍ട്ടില്‍ വാക്സിന്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ പ്രാധാന്യം ഊന്നിപ്പറയുന്നുമുണ്ട്. പുതിയ പഠനത്തോടെ വാക്സിന്‍ സ്വീകരിച്ച കോടിക്കണക്കിന് ആളുകള്‍ ആശങ്കയിലാണ്. നേരത്തെ വാക്സിനുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ണായക വെളിപ്പെടുത്തല്‍ കമ്പനി തന്നെ നടത്തിയിരുന്നു.

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇത് വിതരണം ചെയ്തതിന് നേതൃത്വം നല്‍കിയത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു.

വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ പ്രസ്തുത വാക്സിന്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും കാരണമാകും എന്നായിരുന്നു കമ്പനി കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ അസ്ട്രസെനാക്ക നിര്‍മ്മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കോടതിയെ അറിയിച്ചു.

ഈ വിവാദം കെട്ടടങ്ങും മുമ്പേയാണ് കൂടുതല്‍ ആരോപണങ്ങള്‍ വാക്സിനുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഇന്ത്യ മാത്രമല്ല, വികസ്വര രാജ്യങ്ങളില്‍ മുഴുവന്‍ ഈ വാക്സിന്‍ തന്നെയാണ് കൂടുതലായി വിതരണം ചെയ്തത്. ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിന്‍ കൂടാതെ കൊവാക്സിനും വിതരണം ചെയ്തിരുന്നു. വലിയൊരു ശതമാനം പേര്‍ ഇതാണ് സ്വീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.