പാക്കിസ്ഥാനിൽ ക്രൈസ്തവരുടെ വിവാഹ പ്രായം 18 വയസായി ഉയർത്തി; പുതിയ നിയമത്തെ സ്വാ​ഗതം ചെയ്ത് കത്തോലിക്ക സഭ

പാക്കിസ്ഥാനിൽ ക്രൈസ്തവരുടെ വിവാഹ പ്രായം 18 വയസായി ഉയർത്തി; പുതിയ നിയമത്തെ സ്വാ​ഗതം ചെയ്ത് കത്തോലിക്ക സഭ

ഇസ്ലാമബാദ്: നിർബന്ധിത മതപരിവർത്തനങ്ങളിൽ നിന്നും ശൈശവ വിവാഹങ്ങളിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പാക്കിസ്ഥാൻ സർക്കാരിന്റെ പുതിയ നിയമത്തെ സ്വാഗതം ചെയ്ത് കത്തോലിക്ക സഭ. പാക്കിസ്ഥാനിലെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡൻ്റ് ബിഷപ്പ് സാംസൺ ഷുക്കാർഡിനും നാഷ്ണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഉൾപ്പെടെയുള്ള കത്തോലിക്കാ നേതാക്കൾ തീരുമാനത്തെ സ്വാഗതം ചെയ്തു. ബിൽ ഏകകണ്ഠമായി പാസാക്കിയതിന് മുഴുവൻ പാർലമെൻ്റിനോടും ആത്മാർത്ഥമായ അഭിനന്ദനവും നന്ദിയും അറിയിക്കുകയാണെന്ന് ബിഷപ്പ് സാംസൺ പ്രസ്താവിച്ചു.

പാക്കിസ്ഥാനിൽ ക്രൈസ്തവരായ യുവതി യുവാക്കളുടെ വിവാഹ പ്രായം 18 വയസായി ഉയർത്തുന്ന ബില്ലിന് പാക്കിസ്ഥാൻ ദേശീയ അസംബ്ലി ഏകകണ്ഠമായി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. 1872 ലെ നിയമം പ്രകാരം പെൺകുട്ടികൾക്ക് 13 വയസിലും ആൺകുട്ടികൾക്ക് 16 വയസിലും വിവാഹം ചെയ്യാൻ അനുവാദം നൽകുന്ന പഴയ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. 2018 ലെ കണക്കുകൾ പ്രകാരം ഏകദേശം 19 ദശലക്ഷം പാക്ക് കുട്ടികൾ ശൈശവ വിവാഹത്തിന് ഇരകളാകുന്നുണ്ട്.

ഇതിൽ ശൈശവ വിവാഹം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം തുടങ്ങിയവയ്ക്ക് ഏറ്റവും കൂടുതൽ ഇരകളാകുന്നതും ക്രൈസ്തവ പെൺകുട്ടികളായിരിന്നു. ഈ പശ്ചാത്തലത്തിൽ പുതിയ തീരുമാനത്തെ പാക്ക് ക്രൈസ്തവർ സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ വർഷം കമ്രാൻ മൈക്കിളാണ് ഈ നിയമം സെനറ്റിൽ ആദ്യമായി അവതരിപ്പിച്ചത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ക്രൈസ്തവ വിശ്വാസിയായ നവീദ് ആമിർ ജീവ ബില്ല് പാക്കിസ്ഥാൻ്റെ പരമാധികാര നിയമനിർമ്മാണ സമിതിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ദേശീയ അസംബ്ലി അംഗീകാരം നൽകി. ന്യൂനപക്ഷമായ ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ഇസ്ലാം മതത്തിലേക്ക് നിർബന്ധപൂർവ്വം പരിവർത്തനം ചെയ്ത് വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നത് തടയാൻ പുതിയ ഭേദഗതി സഹായിച്ചേക്കും.

യുണൈറ്റഡ് നേഷൻസ് ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടിൻ്റെ (യുനിസെഫ്) പഠനമനുസരിച്ച് പാക്കിസ്ഥാനിലെ ആറ് യുവതികളിൽ ഒരാൾ ബാല്യത്തിൽ വിവാഹിതരാകുന്നുണ്ടായിരിന്നു. 18 വയസിന് മുമ്പ് വിവാഹിതരായ 19 ദശലക്ഷത്തോളം സ്ത്രീകളാണ് പാക്കിസ്ഥാനിലുള്ളത്. അവരിൽ 4.6 ദശലക്ഷം പേർ 15 വയസിന് മുമ്പ് വിവാഹിതരായവരാണെന്നത് ശ്രദ്ധേയമാണ്. പാക്ക് ജനസംഖ്യയുടെ 83 ശതമാനം വരുന്ന സുന്നി ഇസ്ലാം മതസ്ഥരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.